മൂന്നാറിലെ കൈയ്യേറ്റക്കാരെ കര്‍ശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എസ്.രാജേന്ദ്രൻ എം.എൽഎയുടെ വീട് പട്ടയഭൂമിയിലാണ്. മറ്റ് ആരോപണങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേവികുളം സബ് കലക്ടറെ മാറ്റുന്ന കാര്യം തിരുവനന്തപുരത്ത് ചേർന്ന ഉന്നതതല യോഗം ചർച്ച ചെയ്തില്ല.
റവന്യൂ, വനം, വൈദ്യുതി മന്ത്രിമാർ, ഇടുക്കിയിലെ ജന പ്രതിനിധികൾ, അഡ്വക്കേറ്റ് ജനറൽ, ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവരാണ് മുഖ്യമന്ത്രി വിളിച്ചു ചേർത്ത യോഗത്തിൽ പങ്കെടുത്തത്. കൈയ്യേറ്റക്കാരെ കർശനമായി നേരിടും.നൂറ്റാണ്ടുകളായി താമസിക്കുന്നവരെ കൈയ്യേറ്റക്കാരായി കാണാനാവില്ല. ഭരണകക്ഷി എം.എൽഎതന്നെ ഭൂമി കൈയ്യേറി എന്ന ആരോപണത്തിനോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം ഇതായിരുന്നു.
ദേവികളും സബ് കലക്ടറെ മാറ്റുന്നതിനെ കുറിച്ച് യോഗം ചർച്ച ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെട്ടിട നിർമ്മാണത്തതിന് അനുതി നൽകുന്ന അധികാരം സബ് കലക്ടർക്ക് മാത്രമായി ചുരുക്കില്ല,
പട്ടയവിതരണം ഏപ്രിൽ അവസാനത്തോടെ പൂർത്തിയാക്കും. പട്ടയ ഭൂമിയിൽ നിന്ന് ഇരുപത്തി എട്ട് ഇനം മരങ്ങൾ മുറിക്കാൻ അനുവാദം നൽകും. റിസോർട്ട് നിര്‍മ്മാണം നിയന്ത്രിക്കാനും യോഗം തീരുമാനിച്ചു.