ദേവികുളം സബ് കലക്ടർക്കെതിരെ സമരം നയിക്കുന്ന എസ്.രാജേന്ദ്രൻ എംഎൽഎ ക്കെതിരെ മൂന്നാർ ദൗത്യസംഘം തലവനായിരുന്ന കെ.സുരേഷ്കുമാർ. മൂന്നാർ പൊളിക്കലിന്റെ കാലത്തും എംഎൽഎയുടെ ഭാഗത്തു നിന്ന് ദുരനുഭവങ്ങളുണ്ടായതായി സുരേഷ്കുമാർ. എംഎൽഎയുടെ ഭീഷണിക്ക് മുന്നിൽ സർക്കാർ നയങ്ങളിൽ നിന്ന് പിൻമാറരുതെന്നും സുരേഷ്കുമാർ പറയുന്നു.
മൂന്നാറിലെ കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് എക്കാലത്തും എസ്, രാജേന്ദ്രൻ എംഎല്എ സ്വീകരിച്ചിട്ടുള്ളതെന്ന് മൂന്നാർ ദൗത്യസംഘ തലവൻ വ്യക്തമാക്കുന്നു. റിസോർട്ടുകൾ പൊളിച്ചുനീക്കാൻ തുടങ്ങുന്നതിന് മുന്പ് എംഎല്എ ശുപാർശയുമായി ദൗത്യസംഘത്തെ സമീപിച്ചു. എംഎൽഎ കയ്യേറി നിർമിച്ച കെട്ടിടം പൊളിക്തരുതെന്നായിരുന്നു ആവശ്യം.
രാഷ്ട്രീയ നേതൃത്വങ്ങളുടെ സമ്മര്ദ്ദങ്ങള്ക്ക് മുന്നില് സര്ക്കാര് മുട്ടുമടക്കുന്ന രീതി അവസാനിപ്പിക്കണമെന്നാണ് സുരേഷ്കുമാറിന്റെ നിലപാട്. മൂന്നാറില് കയ്യേറ്റകാര്ക്കതിരായ സര്ക്കാര നടപടികള്ക്ക് തുരങ്കംവെക്കന്നത് ജനപ്രതിനിധികള്‍ ഉൾപ്പെടെയുള്ളവരാണെന്ന് ശരിവെക്കന്നതാണ് സുരേഷ്കുമാറിന്റെ വാക്കുകള്.