കണ്ണൂർ ചൊവ്വ സ്വദേശിയായ എ.കെ.ശശീന്ദ്രൻ കോഴിക്കോട് ജില്ലയിലെ എലത്തൂർ മണ്ഡലത്തിൽ നിന്നാണ് നിയമസഭയിലെത്തിയത്. അഞ്ചു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തില്‍ പല സുപ്രധാന പദവികളും വഹിച്ചു അദ്ദേഹം. 1964-ൽ ഏറനാട് താലൂക്ക് കെ.എസ്.യു. സെക്രട്ടറിയായി രാഷ്‌ട്രീയപ്രവർത്തനമാരംഭിച്ച ശശീന്ദ്രന്‍ രണ്ടുവർഷം കോഴിക്കോട് ജില്ലാ കെ.എസ്. യു. പ്രസിഡന്റും പിന്നീട് സംസ്‌ഥാന സെക്രട്ടറിയുമായി.
യൂത്ത്‌കോൺഗ്രസ് സംസ്‌ഥാനസെക്രട്ടറി, സംസ്‌ഥാനവൈസ് പ്രസിഡന്റ്, സംസ്‌ഥാനപ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. 1980ൽ പെരിങ്ങളത്തു നിന്നും 82ൽ എടക്കാട്ടുനിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.. 1987ലും 91ലും കണ്ണൂർ മണ്ഡലത്തിൽ മൽസരിച്ചു പരാജയപ്പെട്ടു. 2006 ബാലുശേരിയിൽ നിന്നു 2011ൽ എലത്തൂരിൽ നിന്നും നിയമസഭയിലെത്തി. ഇക്കഴിഞ്ഞ തിരഞ്ഞെടപു്രില്‍ എലത്തൂർ മണ്ഡലത്തിൽ കഴിഞ്ഞ തവണത്തെക്കാൾ ഇരട്ടിയിലേറെ വോട്ടുകളുടെ ലീഡ് നേടിയായിരുന്നു എ.കെ. ശശീന്ദ്രന്റെ വിജയം.
82 മുതൽ 99 വരെ കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറിയും 99 മുതൽ 2003 വരെ എൻ. സി. പി. സംസ്‌ഥാനജനറൽസെക്രട്ടറിയും 2003 മുതൽ എൻ. സി. പി. സംസ്‌ഥാനവൈസ്‌പ്രസിഡന്റ്, നിലവില്‍ എൻസിപി ദേശീയ പ്രവർത്തക സമിതി അംഗമാണ്. വിദ്യാഭ്യാസ പരിഷ്‌ക്കാരങ്ങളെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച കമ്മിറ്റിയിലെ അംഗം, കോഫി ബോർഡ് അംഗം, യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ തുടങ്ങി പൊതുരംഗത്ത് വിവിധസ്‌ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.