കെ.എസ്.യു വോട്ടെണ്ണൽ നടക്കാനിരിക്കെ തിരുവനന്തപുരത്ത് സ്ഥാനാർഥിയ്്ക്കെതിരെ ആരോപണം. എൻ.എസ്.യു പ്രതിനിധിയായി മൽസരിക്കുന്ന എ ഗ്രൂപ്പിലെ ജെ.എസ് അഖിൽ വ്യാജരേഖകൾ ഹാജരാക്കി ലോ കോളജിൽ പ്രവേശനം നേടിയാണ് സ്ഥാനാർഥിയായതെന്നാണ് െഎ ഗ്രൂപ്പിന്റ ആരോപണം.എന്നാൽ തന്നെ പരാജയപ്പെടുത്താൻ വേണ്ടി ചിലർ കെട്ടിച്ചമച്ച ആരോപണമാണെന്നാണ് അഖിലിന്റ പ്രതികരണം.
എൻ.എസ്.യു പ്രതിനിധി സ്ഥാനത്തേക്ക് മൽസരിക്കുന്ന മൂന്നുപേരിൽ ഒരാളാണ് കേരള സർവകലാശാല മുൻ സെനറ്റ് അംഗം കൂടിയായ ജെ.എസ് അഖിൽ.എന്നാൽ ചട്ടംലംഘിച്ച് അഖിൽ ഒേരസമയം കേരള സർവകലാശാലയിലും അണ്ണാമലൈ സർവകലാശാലയിലും ബിരുദപ്രവേശനം നേടിയതായി െഎ ഗ്രൂപ്പുകാരനും കെ.എസ്.യു മുൻ ജില്ലാ സെക്രട്ടറിയുമായ എസ്. ശ്യാംനാഥ് ആരോപിക്കുന്നു.ഇതിൽ അണ്ണാമലയിലെ ബിരുദം കാണിച്ച് ലോ അക്കാദമിയിൽ പ്രവേശനം നേടിയാണ് അഖിൽ ഇപ്പോൾ സംഘടന തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത്.
രമേശ് ചെന്നിത്തലയ്ക്കും വി.എം സുധീരനും ഉമ്മൻചാണ്ടിയ്ക്കുമൊക്കെ പരാതി കൊടുത്തിട്ടും നടപടിയെടുക്കാത്ത സാഹചര്യത്തിലാണ് പരസ്യമായി ഉന്നയിക്കാതിരുന്നതെന്നും ശ്യാം പറയുന്നു.എന്നാൽ തന്നെ മൽസര രംഗത്ത് നിന്നൊഴിവാക്കാൻ ചിലർ നടത്തിയ ശ്രമത്തിന്റ ഭാഗമാണി് ആരോപണമെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അഖിൽ പറയുന്നു.അടുത്തദിവസം കെ.പി.സി.സി ആസ്ഥാനത്താണ് വോട്ടെണ്ണൽ.ജില്ലാതലത്തിലേക്ക് നടന്ന വോട്ടെടുപ്പിൽ െഎ ഗ്രൂപ്പ് ജയിച്ചിരുന്നു.