നക്സൽ നേതാവ് വർഗീസ് കൊലപാതകിയും തട്ടിപ്പുകാരനുമാണെന്ന് ഇടതുപക്ഷ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിൽ വിഷമമുണ്ടെന്ന് വർഗീസിന്റെ കുടുംബം. നഷ്ടപരിഹാരത്തിനായുള്ള നിയമപോരാട്ടം തുടരുമെന്നും വർഗീസിന്റെ സഹോദരൻ തോമസ് മനോരമ ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞവർഷം ജൂണിലാണ് ആഭ്യന്തരവകുപ്പ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്.
ചെറുപ്പംമുതലെ ഇടതുപക്ഷത്തിനുവേണ്ടി സഹനം ഏറ്റുവാങ്ങിയ വർഗീസിനെതിരെ ഇടതുപക്ഷ സർക്കാർതന്നെ റിപ്പോർട്ട് നൽകിയത് വിഷമിപ്പിച്ചെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. വർഗീസിനെ വധിച്ചതാണെന്ന് കോടതിതന്നെ കണ്ടെത്തിയിരുന്നു. അതുകൊണ്ടാണ് ഐജി ലക്ഷ്മണക്ക് ശിക്ഷ ലഭിച്ചത്. നഷ്ടപരിഹാരത്തിനായുള്ള പോരാട്ടം തുടരുമെന്നും തോമസ് പറഞ്ഞു.
നഷ്ടപരിഹാരം ആവശ്യപ്പെട്ട് വർഗീസിന്റെ സഹോദരങ്ങൾ നൽകിയ ഹർജിയിലാണ് സർക്കാർ സത്യവാങ്മൂലം നൽകിയത്. വര്‍ഗീസിനെ വെടിവെച്ചു കൊന്നതല്ലെന്നും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടിൽ പറയന്നു. ഈ കേസില്‍ ഐജി ലക്ഷ്മണക്ക് ലഭിച്ച ജീവപര്യന്തം തടവ് അന്തിമമല്ലെന്നും സർക്കാരിന്റെ റിപ്പോർട്ടിലുണ്ട്. വര്‍ഗീസിന്റെ സഹോദരങ്ങളായ തോമസ്, ജോസഫ്, മറിയം, റോസ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്.