വിദ്യാർഥിയെ മർദിച്ചെന്ന പരാതിയിൽ പൊലീസ് കേസെടുത്തത് പ്രതിയായ പി. കൃഷ്ണദാസിന് രക്ഷപെടാൻ പഴുത് ഒരുക്കിയെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. എഫ്. ഐ. ആർ തയാറാക്കിയ പഴയന്നൂർ സ്റ്റേഷനിലെ എഎസ്ഐ. ഐ ജ്ഞാനശേഖരൻ ഗുരുതര വകുപ്പുകൾ ഒഴിവാക്കി നൽകി. ജിഷ്ണു കേസിന് സമാന കേസായിട്ടും ജാഗ്രത പുലർത്തിയില്ലെന്നും തൃശൂർ റേഞ്ച് ഐജിക്കു നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
നെഹ്റു ഗ്രൂപ്പ് ചെയർമാൻ പി. കൃഷ്ണദാസും ജീവനക്കാരും ചേർന്ന് മർദിച്ചെന്ന ഒറ്റപ്പാലം ലക്കിടി ലോ കോളജ് വിദ്യാർഥി ഷഹീർ ഷൗക്കത്തിലിയുടെ പരാതിയിൽ എഫ്. ഐ. ആർ തയാറാക്കിയപ്പോൾ ജാമ്യം ലഭിക്കുന്ന മൂന്ന് വകുപ്പുകളാണ് ചുമത്തിയിരുന്നത്. കേസെടുത്ത പഴയന്നൂർ പൊലീസ് വരുത്തിയ ഗുരുതര വീഴ്ചയാണിതെന്നാണ് ഇപ്പോൾ കേസന്വേഷിക്കുന്ന തൃശൂർ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഫ്രാൻസിസ് ഷൽബിയുടെ റിപ്പോർട്ട്. ലക്കിടി കോളജിൽ നിന്ന് ഭീഷണിപ്പെടുത്തി പാമ്പാടി കൊളജിലെ മുറിയിലെത്തിച്ച് മർദിച്ചെന്നും വ്യാജ രേഖകൾ തയാറാക്കിയെന്നും പരാതിയിലുണ്ട്. ഇതു പ്രകാരം ജാമ്യം ലഭിക്കില്ലാത്ത ഗുരുതര കുറ്റങ്ങളായിരുന്നു ചുമത്തെണ്ടത്.
എന്നാൽ എഫ്. ഐ. ആർ തയാറാക്കിയ എ എസ്. ഐ ജ്ഞാനശേഖരൻ പൊലീസ് സ്റ്റേഷനിൽ നിന്ന് തന്നെ ജാമ്യം നൽകാവുന്ന വകുപ്പുകൾ മാത്രം ചുമത്തി. പി. കൃഷ്ണദാസിനെ രക്ഷപെടാനുളള വഴിയൊരുക്കലായിരുന്നു ഇതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ജാമ്യം ലഭിക്കുന്ന വകുപ്പുകളിട്ടതിനാലാണ് അന്വേഷണവും അറസ്റ്റും ഒരു മാസത്തോ ഉം വൈകിയതെന്നും പറയുന്നു. ജിഷ്ണു കേസിന് സമാനമായ ആരോപണങ്ങൾ അതേ പ്രതികൾക്കെതിരെ അതെ സ്റ്റഷനിൽ ലഭിച്ചിടും ജാഗ്രത പുലർത്തിയില്ല. ജിഷ്ണു കെസിന്റെ എഫ്. ഐ. ആർ തയാറാക്കിയതും ഇതെ എഎസ്ഐയാണ്. ആ സമയത്തും വീഴ്ച വരുത്തിയെന്ന ആരോപണം നിലനിൽക്കുന്നുണ്ട്.