യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷനും യുവനേതൃനിരയിലെ പ്രധാനിയുമായ സി.ആര്‍.മഹേഷ് കോണ്‍ഗ്രസ് വിട്ടു. രാഹുല്‍ഗാന്ധിയെ വിമര്‍ശിച്ചതിനെത്തുടര്‍ന്ന് ഉയര്‍ന്ന ആരോപണങ്ങളാണ് രാജിക്ക് കാരണം. കോണ്‍ഗ്രസില്‍ ചീഞ്ഞുനാറിനില്‍ക്കാന്‍ താല്‍പര്യമില്ലെന്നും വേറെ പാര്‍ട്ടിയില്‍ ചേരില്ലെന്നും മഹേഷ് പറഞ്ഞു. രാജിക്ക് മുൻപുതന്നെ മഹേഷിനെ സസ്പെന്‍ഡ് ചെയ്തെന്ന് യൂത്ത് കോണ്‍ഗ്രസ് ദേശീയനേതൃത്വം പ്രതികരിച്ചു.
നിയമസഭതിരഞ്ഞെടുപ്പിൽ കരുനാഗപ്പള്ളിയിൽ തോൽപ്പിച്ചതിൽ തുടങ്ങിയ തർക്കങ്ങളാണ് ഒടുവിൽ പാർട്ടിയും രാഷ്ട്രീയവും ഉപേക്ഷിക്കാൻ മഹേഷിനെ പ്രേരിപ്പിച്ചത്. കോൺഗ്രസിനെ തകർച്ചയിൽ നിന്ന് രക്ഷിക്കാൻ രാഹുൽഗാന്ധിക്ക് കഴിയുന്നില്ലെന്നും എ.കെ.ആൻറണി ഡൽഹയിൽ മൗനിബാബയായി തുടരുകയാണെന്നുമുള്ള മഹേഷിന്റെ വിർശനമാണ് പാർട്ടിവിടാൻ തന്നെ ഇടയാക്കിയത്. വിമർശനത്തിന് മറുപടിയായി ആർ എസ് എസ് ബന്ധം ചൂണ്ടിക്കാട്ടി പി.സി.വിഷ്ണുനാഥ് ഫെയ്സ്ബുക്ക് പോസ്റ്റ് ഇട്ടതോടെ ഇനി കോൺഗ്രസിൽ നിൽക്കാനില്ലെന്ന് മഹേഷ് തീരുമാനിച്ചു.
മണിപ്പൂരിലും ഗോവയിലും കുതിരക്കച്ചവടം നടത്തി ബി.ജെ.പി മന്ത്രിസഭ രൂപീകരിച്ചതിന് രാഹുൽ ഗാന്ധിയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നായിരുന്നു മഹേഷിനുള്ള ഉമ്മൻചാണ്ടിയുടെ മറുപടി ഉറ്റഅനുയായിയായ രമേശ് ചെന്നിത്തലയു കൈവിട്ടതോടെ ഇനി രാഷ്ട്ീയമില്ലെന്ന് മഹേഷ് തീരുമാനിച്ചുകൂടെനിൽക്കാൻ ഉണ്ടാവില്ലെന്ന സൂചന ചെന്നിത്തല രാവിലെ തന്നെ നൽകിയിരുന്നു.
ചീഞ്ഞുനാറാൻ താലപര്യമില്ലെന്ന് പറഞ്ഞ മഹേഷ് ജോലിചെയ്ത് ജീവിക്കുമെന്നും വേറെ പാര്‍ട്ടിയിലേക്കില്ലെന്നും തുറന്നുപറഞ്ഞു. എന്നാൽ പാർട്ടിവിടുന്നതിന് മുൻപ് തന്നെ മഹേഷിനെ സസ്പെൻഡ് ചെയ്തിരുന്നുവെന്ന് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം അറിയിച്ചു.രാഹുൽഗാന്ധിക്ക് എതിരായ പരാമർശത്തിലാണ് നടപടി എന്നാണ് ദേശീയ നേതൃത്വത്തിന്റെ വിശദീകരണം