ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള മത്സ്യഇറക്കുമതി നിയന്ത്രിക്കാൻ കർശന നടപടികളുമായി സർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഉത്തരവിറക്കും. സംസ്ഥാനത്ത് പിടിക്കുന്ന മത്സ്യം ഇവിടെതന്നെ വിൽക്കാനുള്ള സൗകര്യമൊരുക്കുമെന്നും ഇതിനായി മത്സ്യഫെഡിനെ ചുമതലപ്പെടുത്തുമെന്നും മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മനോരമ ന്യൂസിനോട് പറഞ്ഞു.
ഇതരസംസ്ഥാനങ്ങളിൽ നിന്ന്ഗുണനിലവാരമില്ലാത്ത മത്സ്യം വ്യാപകമായി വിൽപ്പനയ്ക്കെത്തുന്ന സാഹചര്യത്തിലാണ് സര്‍ക്കാർ ഇടപെടൽ. കേരളത്തിൽ പിടിക്കുന്ന മത്സ്യം ഇവിടെ തന്നെ വിൽക്കുമെന്ന് പറഞ്ഞ മന്ത്രി, മൽസ്യതൊഴിലാളികൾക്ക് ന്യായമായ വില ഉറപ്പുവരുത്തുമെന്നും വ്യക്തമാക്കി
ഇതരസംസ്ഥാനങ്ങളിൽ നിന്ന് ഗുണമേൻമയില്ലാത്ത മത്സ്യമെത്തിച്ചാൽ നടപടിയെടുക്കും. ഇത് പരിശോധിക്കാനുള്ള സംവിധാനങ്ങൾ ആലോചിച്ചുവരികയാണ്. അധികം വൈകാതെ നിയന്ത്രണങ്ങൾ നിലവിൽ വരുമെന്നും മന്ത്രി പറഞ്ഞു.