കുണ്ടറ പീഡനക്കേസിലെ പ്രതി വിക്ടറിനും മകനുമെതിരെ ഉയർന്ന വെളിപ്പെടുത്തൽ ഇവരുടെ പൊലീസ്-രാഷ്ട്രീയ ബന്ധങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുണ്ടറ പൊലീസ് ഉള്ളത്തോളം കാലം ഒന്നും ചെയ്യാനാകില്ല എന്നായിരുന്നു മരിച്ച പതിനാലുകാരന്റെ കുടുംബത്തിന് നേരേ ഇവരുടെ ഭീഷണി.
പത്തുവയസുകാരിയുടെ മരണത്തിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പൂഴ്ത്തിയത് ആസൂത്രിതമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തലുകൾ.പൊലീസിൽ നിന്ന് ഒരു നീതിയപം ലഭിച്ചില്ലന്ന് 14 കാരന്റെ കുടുംബം പറയുന്നു.വഴിയിലും വീട്ടിലും വിക്ടറും മകനും ഭീഷണി തുടർന്നപ്പോഴും പൊലീസ് സഹായിക്കാനെത്തിയില്ല.
ഭാര്യയ്ക്ക് കുണ്ടറ പൊലീസ് സ്റ്റേഷനിൽ സ്വാധ്വീനമുണ്ടന്ന് വിക്ടർ തന്നെ ഇവരോട് പറഞ്ഞിരുന്നു.വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനം പോലും സഹായിച്ചില്ല. ഭീഷണി ഭയന്ന് വീടു തന്നേ വിൽക്കേണ്ടി വന്നതാണ് വിക്ടറിന്റെയും മകന്റെയും സ്വാധീനത്തിന് ഏറ്റവും വലിയ തെളിവ്.