ഇറാഖില്‍ കുടുങ്ങിയ മലയാളി നഴ്സുമാരെ നാട്ടിലെത്തിക്കാന്‍ ഗവണ്‍മെന്‍റ് നേരിട്ട വെല്ലുവിളികള്‍ ഓര്‍ത്തെടുത്ത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഫെയ്സ്ബുക് പോസ്റ്റ്. സംഭവം ചിത്രീകരിക്കുന്ന ടേക്ക് ഓഫ് എന്ന സിനിമയ്ക്ക് ആശംസയര്‍പ്പിച്ചുകൊണ്ടാണ് അദ്ദേഹം ഓര്‍മകള്‍ കുറിച്ചിട്ടത്.
"ഭീകരുടെ മുന്നിൽ പകച്ചു നിന്ന ഇറാഖി ഗവൺമെന്റിൽ നിന്ന് സഹായം ലഭിക്കുമെന്ന പ്രതീക്ഷയില്ല. ഭീകരര്‍ തട്ടി കൊണ്ടു പോയ പഞ്ചാബിലെ 32 തൊഴിലാളികളെക്കുറിച്ച് ഇന്നും ഒരു വിവരവും ഇല്ല." മലയാളികളെ മുള്‍മുനയില്‍ നിര്‍ത്തിയ നിമിഷങ്ങളാണ് അദ്ദേഹം ഓര്‍ത്തെടുത്തത്.
അവിടെ ഗവൺമെന്റിനെ മുട്ടുകുത്തിക്കുവാന്‍ എന്തും ചെയ്യാനും മടിക്കാത്ത ഭീകരര്‍.ഇവരില്‍ നിന്ന് നഴ്‌സുമാരെ ഒരു പോറല്‍ പോലും ഏൽക്കാതെ നാട്ടില്‍ എത്തിക്കുക അതായിരിന്നു വെല്ലുവിളി. ഒടുവില്‍, കേന്ദ്ര ഗവണ്‍മെന്റ് പ്രത്യേകം ക്രമീകരിച്ച വിമാനം 34 മലയാളി നഴ്‌സുമാരുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്തപ്പോഴാണ് സമാധാനമായതെന്നും അദ്ദേഹം കുറിച്ചു. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെയും വിദേശ മന്ത്രാലയത്തിന്റെയും പിന്തുണ അദ്ദേഹം നന്ദിയോടെ സ്മരിച്ചു.
സംഭവം ചിത്രീകരിക്കുന്ന 'ടേക്ക് ഓഫ്' സിനിമ, ഭീകരതയ്‌ക്കെതിരേ മനുഷ്യസ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശമാകുമെന്നു പ്രതീഷിക്കുന്നതായും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.