ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറ്റുന്നതിനെ ചോദ്യംചെയ്ത വിദ്യാർഥികൾക്ക് മുന്നിൽ വിനയാന്വിതനായി കുഞ്ഞാലിക്കുട്ടി. സംസ്ഥാനത്ത് ലീഗിനെയും യു.ഡി.എഫിനെയും നയിക്കാൻ മറ്റ് പ്രമുഖ നേതാക്കളുണ്ടെന്നും ദേശീയ രാഷ്ട്രീയത്തിൽ പാർട്ടി ഏൽപ്പിച്ച ദൗത്യം നിർവഹിക്കുമെന്നും കുഞ്ഞാലിക്കുട്ടി വിദ്യാർഥി സംവാദത്തിൽ മറുപടി നൽകി.
മത്സരരംഗത്ത് യുവ നേതാവിനെ ഇറക്കിയ ഇടത് മുന്നണിയ്‌ക്ക് മറുപടി പറയാൻ യുവാക്കളുടെ ചോദ്യങ്ങൾക്ക് മുന്നിൽ കുഞ്ഞാലിക്കുട്ടി ഇരുന്നു.സംസ്ഥാനത്ത് യുഡിഎഫിന് ക്ഷീണം സംഭവിച്ചത് കൊണ്ടാണോ ഡൽഹിയിലേക്കുള്ള ചുവട് മാറ്റം എന്നായിരുന്നു സംവാദത്തിൽ പല തവണ ആവർത്തിച്ച ചോദ്യം. ഹോൾഡ്
യു.ഡി.എഫ് സ്ഥാനാർഥി പാർലമെൻ്റിലെത്തിയാൽ ദേശീയ തലത്തിൽ ലീഗിനെ ശക്തിപ്പെടുത്തുമോയെന്നായിരുന്നു മറ്റൊരു ചോദ്യം. ജയം ഉറപ്പിച്ച് ദേശീയ ദൗത്യത്തെ കുറിച്ച് നേതാവിൻ്റെ ചുരുങ്ങിയ മറുപടി.
ഫാസിസവും ന്യൂനപക്ഷ രാഷ്ട്രീയവും ഏറിയും കുറഞ്ഞും ചോദ്യങ്ങളിൽ കയറി വന്നു. പരിചയ സമ്പന്നതയുടെ കരുത്തിൽ മത്സരിക്കുന്ന കുഞ്ഞാലിക്കുട്ടിയ്ക്ക് മലപ്പുറത്തിൻ്റെ യുവാക്കളോട് പറയാനുള്ളതെല്ലാം സംവാദത്തിൽ നേതാവും പറഞ്ഞുവെച്ചു.