സംസ്ഥാനത്ത് അരിവില കുതിച്ചുയരുമ്പോൾ വിലയിൽ കൃത്രിമം കാട്ടി ജനങ്ങളെ കൊളളയടിച്ച് വ്യാപാരികൾ. പാക്കറ്റിലെത്തുന്ന അരി കിലോയ്ക്ക് പതിമൂന്ന് രൂപവരെ അധികം ഈടാക്കിയാണ് കച്ചവടക്കാരുടെ കൊള്ള. വിലയിൽ കൃത്രിമം കാട്ടിയ ഇരുപത്തിയഞ്ച് കച്ചവടക്കാർക്കെതിരെ ലീഗൽ മെട്രോളജി വിഭാഗം കേസെടുത്തു.
പത്തുകിലോ അരിക്ക് പാക്കറ്റിൽ രേഖപെടുത്തിയിരിക്കുന്ന വില നാനൂറ്റിയമ്പത്. എന്നാൽ വിൽക്കുന്നതാകട്ടെ അറൂനൂറ്റിഎൺപത് രൂപയ്ക്കും. പാക്കറ്റില്‍രേഖപ്പെടുത്തിയിരിക്കുന്ന വിലയ്ക്ക് മുകളില്‍ഒരു വെള്ളകടലാസിൽ അധിക വില കുറിച്ചാണ് കളളക്കച്ചവടം.
ചില്ലറ വില്‍പ്പനക്കാരുടെ തോന്നിയവാസത്തിന് കൂട്ടുനില്‍ക്കുന്ന ചില അരി ഉൽപാദകരാകട്ടെ വില പാക്കറ്റിൽ രേഖപെടുത്താറുമില്ല.
ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് ജില്ലകളിൽ ലീഗൽ മെട്രോളജി വിഭാഗം നടത്തിയ പരിശോധയിലാണ് ക്രമക്കേടുകൾ കണ്ടെത്തിയത്.
പുതിയ കണ്ടെത്തലിന്‍റെ പശ്ചാത്തലത്തില്‍ പരിശോധന സംസ്ഥാന വ്യാപകമാക്കാനാണ് ലീഗൽ മെട്രോളജി വിഭാഗത്തിന്റെ തീരുമാനം.