കുണ്ടറക്കേസ് കൊലപാതകമാണെന്ന പെൺകുട്ടിയുടെ പിതാവിന്റെ ആരോപണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസിന്റെ പ്രതിഷേധം. വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് മുൻആഭ്യന്ത്രമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. ക്രിമിനലുകൾക്ക് ഉലുവ കഷായം വെച്ചുകൊടുക്കുന്ന പണിയാണ് കുണ്ടറയിൽ നിന്ന് മന്ത്രിയായ ജെ.മേഴ്സിക്കുട്ടിയമ്മയ്ക്ക് എന്ന് ബി.ജെ.പി പരിഹസിച്ചു.
കുണ്ടറക്കേസിലെ D പ്രതി മകളെ കൊലപ്പെടുത്തിയതു തന്നെയാണെന്ന് പിതാവിന്റെ വാക്കുകൾ പുറത്തുവന്നതോടെയാണ് വീണ്ടും പ്രതിഷേധം രൂക്ഷമായത്. ഡി.ഡി.സി.പ്രസിഡൻ് ബിന്ദുകൃഷ്ണയുട നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ കൊട്ടാരക്കര എസ് പി ഓഫീസിലേക്ക് മാർച്ച് നടത്തി.കേസിലെ പൊലീസിന്റെ വീഴ്ചയും കൊലപാതകമെന്ന ആരോപണവും അന്വേഷിക്കണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
കുണ്ടറയിലെ വീഴ്ച വനിതമന്ത്രിയുടെ വീഴ്ചയാണെന്ന് ബി.ജെ.പി ആരോപിച്ചു.ക്രിമിനലുകളെ മേഴ്സിക്കുട്ടിയമ്മ സംരക്ഷി്ക്കുന്നു.പിണറായി നൽകിയ കസേരയിൽ ഇരിക്കുന്നതുകൊണ്ടാണ് കുണ്ടറക്കേസിൽ വി.എസ്.മൗനം പാലിക്കുന്നതെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ആരോപിച്ചു.
കേസ് അന്വേഷണത്തിൽ വീഴ്ചവരുത്തിയ ഉയരന്ന ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല നടപടി എടുക്കുണമെന്ന ആവശ്യം പൊതുസമൂഹത്തിൽ നിന്നും ഉയരുകയാണ്.