E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ഗവര്‍ണറുടെ നിര്‍ണായക തീരുമാനം കാത്ത് തമിഴകം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ആരു ഭരിയ്ക്കണമെന്ന ഗവര്‍ണറുടെ തീരുമാനം കാത്ത് തമിഴകം. ശശികലയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് രാജിയെന്ന് പനീര്‍സെല്‍വം ഗവര്‍ണറെ അറിയിച്ചു. 130 എം.എല്‍.എമാരുടെ പിന്തുണക്കത്ത് ശശികലയും കൈമാറി. സാഹചര്യം വിലയിരുത്തി ഗവര്‍ണര്‍ രാഷ്ട്രപതിയ്ക്കും കേന്ദ്രസര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കി. നിയമോപദേശം ലഭിച്ചാല്‍ ഗവര്‍ണറുടെ തീരുമാനം ഇന്നറിയാം .

‌മുഖ്യമന്ത്രിയായി തുടരാന്‍ അനുവദിയ്ക്കണമെന്നും നേരത്തെ നല്‍കിയ രാജിക്കത്ത് പിന്‍വലിയ്ക്കണമെന്നുമാണ് പനീര്‍സെല്‍വത്തിന്‍റെ ആവശ്യം. പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദ്ധം മൂലം രാജി വയ്ക്കാനിടയായ തെളിവുകളും ഒപിഎസ് ഗവര്‍ണര്‍ക്കു കൈമാറി. അതേസമയം അണ്ണാ ഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട തന്നെ സര്‍ക്കാര്‍ രൂപീകരിയ്ക്കാന്‍ അനുവദിയ്ക്കണമെന്നാണ് ശശികലയുടെ അവകാശവാദം. 134 എംഎല്‍എമാരുടെ പിന്തുണ അവര്‍ രേഖാമൂലം അറിയിച്ചു.

ഈ മാസം അഞ്ചിന് പനീര്‍സെല്‍വമടക്കമുള്ളവര്‍ പങ്കെടുത്ത നിയമസഭാ കക്ഷിയോഗത്തിലെ കത്താണ് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇരുവരുടേയും വാദഗതികള്‍ പരിശോധിച്ച ശേഷം ഗവര്‍ണര്‍ രാത്രി തന്നെ രാഷ്ട്രപതിയ്ക്കും കേന്ദ്രസര്‍ക്കാരിനും റിപ്പോര്‍ട്ട് നല്‍കി. അനുനിമിഷം മാറി മറിയുന്ന തമിഴ്നാട് രാഷ്ട്രീയം കേന്ദ്രസര്‍ക്കാര്‍ സസൂക്ഷ്മം നിരീക്ഷിച്ച് വരികയാണ്. കേന്ദ്രത്തിന്‍റെ നിലപാടും ഗവര്‍ണറുടെ തീരുമാനത്തെ സ്വാധീനിയ്ക്കും. അധികാരമെന്ന ജല്ലിക്കട്ട് കാളയെ ആരു മെരുക്കും. ആരു കുത്തേറ്റു വീഴും എന്ന തീരുമാനം കാത്തിരിയ്ക്കുകയാണ് തമിഴ്നാട്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :