നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥി പ്രഖ്യാപനങ്ങൾ തുടങ്ങിയതോടെ ഉത്തർപ്രദേശ് ബിജെപിയിലും ഭിന്നത. മൽസരിക്കാൻ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് ബിജെപി നേതാവ് സ്വാമി പ്രസാദ് മൗര്യ പ്രചരണത്തിൽനിന്ന് വിട്ടുനിന്നേക്കും. അതേസമയം, മൗര്യ പാർട്ടിവിട്ട് സമാജ്‌വാദി പാർട്ടിയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്.
സംസ്ഥാനത്തെ ന്യൂനപക്ഷ വോട്ടു ബാങ്കുകളിൽ വലിയ സ്വാധീനമുള്ള നേതാവാണ് മൗര്യ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കുടുംബത്തിനും സഹായികൾക്കുമായി 14 സീറ്റുകളാണ് മൗര്യ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ അഞ്ചു സീറ്റുകൾ മാത്രമേ അനുവദിക്കാൻ സാധിക്കുകയുള്ളൂവെന്ന് ബിജെപി വ്യക്തമാക്കി. അതിൽ പ്രതിഷേധിച്ചാണ് മൗര്യയുടെ നീക്കം. നേരത്തെ ബിഎസ്പിയിൽ അംഗമായിരുന്ന മൗര്യ, മായാവതി സീറ്റുകൾ വിറ്റെന്ന് ആരോപിച്ചാണ് ബിജെപിയിൽ ചേർന്നത്.
നേരത്തെ പഞ്ചാബ് ബിജെപിയിലെ ഭിന്നതയും പുറത്തുവന്നിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിനുണ്ടായ അതൃപ്തിയെ തുടർന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വിജയ് സാംബ്ല രാജി സന്നദ്ധത അറിയിച്ചിട്ടുണ്ട്.