E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Monday March 08 2021 01:33 PM IST

Facebook
Twitter
Google Plus
Youtube

More in India

തമിഴ്നാട്ടില്‍ മാര്‍ച്ച് ഒന്നു മുതല്‍ ശീതള പാനിയങ്ങള്‍ വില്‍ക്കില്ല

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

തമിഴ്നാട്ടില്‍ മാര്‍ച്ച് ഒന്നു മുതല്‍ കൊക്കകോള, പെപ്സി ഉല്‍പ്പന്നങ്ങള്‍ കടകളില്‍ വില്‍ക്കില്ലെന്ന് വ്യാപാരി, വ്യവസായി സംഘടനകള്‍. കടുത്ത വരള്‍ച്ച മൂലം സംസ്ഥാനത്തെ കര്‍ഷകര്‍ ദുരിതത്തില്‍ കഴിയുമ്പോള്‍ ജലം ഊറ്റിയെടുത്ത് ശീതള പാനിയങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ വാദം. ഇത്തരം ശീതള പാനീയ ഉല്‍പ്പന്നങ്ങള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നും വ്യാപാരി വ്യവസായി സംഘടനകള്‍ പറയുന്നു. 

തമിഴ്നാട്ടിലെ പ്രമുഖ വ്യാപാരി വ്യവസായി സംഘടനകളായ വണികര്‍ കൂട്ടുമൈപ്പു പേരവൈ, തമിഴ്നാട് ട്രേഡേഴ്സ് ഫെഡറേഷന്‍ എന്നീ സംഘടനകളാണ് കൊക്കകോള, പെപ്സി ഉല്‍പ്പന്നങ്ങള്‍ക്കെതിരെ രംഗത്തെത്തിയത്. കടുത്ത വരള്‍ച്ച മൂലം കൃഷി നാശം പതിവായതിനാല്‍ തെക്കന്‍ തമിഴ്നാട്ടില്‍ കര്‍ഷക ആത്മഹത്യ നിത്യസംഭവമായി മാറിയിരിയ്ക്കുകയാണ്. കര്‍ഷകര്‍ ഇങ്ങനെ ദുരിതത്തില്‍ കഴിയുന്പോഴും സംസ്ഥാനത്തെ ജലം ഊറ്റിയെടുക്കുകയാണ് കൊക്കകോള, പെപ്സി തുടങ്ങിയ വന്‍കിട കന്പനികള്‍. ഇത്തരം ശീതള പാനീയങ്ങളില്‍ ആരോഗ്യത്തിന് ഹാനികരമായ കീടനാശിനികളും വിഷാംശങ്ങളും ഉണ്ടെന്ന് തെളിയ്ക്കപ്പെട്ട സാഹചര്യത്തില്‍‌ മാര്‍ച്ച് ഒന്നു മുതല്‍ ഇവ വില്‍ക്കേണ്ടതില്ലെന്നാണ് തീരുമാനം. 

തീരുമാനത്തെ മലയാളികളടക്കമുള്ള കച്ചവടക്കാര്‍ ഇരും കയ്യും നീട്ടിയാണ് സ്വീകരിച്ചത്. ജല ചൂഷണം നടത്തുന്ന വന്‍കിട കമ്പനികള്‍ക്കെതിരെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണമെന്നും വ്യാപാരി വ്യവസായി സംഘടനകള്‍ ആവശ്യപ്പെടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :