ഭീകരാക്രമണ ഭീഷണിയെ തുടർന്ന് കനത്ത സുരക്ഷയിലാണ് രാജ്യം 67–ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നത്. വ്യോമക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷയ്ക്കായി അത്യാധുനിക സംവിധാനങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്. വ്യോമ സുരക്ഷയ്ക്കായി ആന്റി ഡ്രോൺ സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്.
ഇതുനു പുറമെ ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ന് രാവിലെ വിമാന സര്‍വീസുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സുരക്ഷയ്ക്കായി ഡൽഹി നഗരത്തിൽ മാത്രം അരലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലായി 5,000 സിസിടിവി ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.