തമിഴ്‌നാട്ടിലെ 128 എം എൽ എമാരെ ഒളിവിൽ പാർപ്പിച്ചത് മഹാബലിപുരത്തെ സ്വകാര്യ റിസോർട്ടിൽ. ഗോൾഡൻ ബേ റിസോര്ട്ടിലും വില്ലേജ് റിസോർട്ടിലുമാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെ നേതാക്കളുടെ നിയന്ത്രണത്തിലാണ് പ്രദേശം മുഴുവൻ. എന്നാൽ ആരും തടവിലല്ലെന്നും തങ്ങളുടെ പിന്തുണ ചിന്നമ്മയ്ക്കാണെന്നും കാട്ടുമാനാർ കോവിൽ എം എൽ എ മുരുകുമാരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
ശശികലയുടെ ബന്ധുവിന്റെ രണ്ടു റിസോർട്ടുകളിലായാണ് എം എൽ എമാരെ പാർപ്പിച്ചിരിക്കുന്നത്. ആദ്യം മാധ്യമങ്ങളെ തടയാൻ അണ്ണാ ഡിഎംകെ നേതാക്കൾ ശ്രമിച്ചെങ്കിലും മദ്രാസ് ഹൈക്കോടതി വിധി വന്നതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. വിശദീകരണവുമായി എം എൽ എമാർ രംഗത്തെത്തി. റിസോർട്ടിൽ ആരും ഉപവാസം ഇരിക്കുന്നില്ലെന്നും എം എൽ എമാരെ ആരും തടഞ്ഞു വച്ചിട്ടില്ലെന്നും കാട്ടുമാനാർ കോവിൽ എം എൽ എ മുരുകുമാരൻ മനോരമ ന്യൂസിനോട് പറഞ്ഞു.
മന്ത്രിമാരായ സെല്ലുർ കെ രാജ, ആർ ബി ഉദയകുമാർ എന്നിവരാണ് എം എൽ എമാരെ നിയന്ത്രിക്കുന്നത്.