തമിഴ്നാടിന്റെ ചുമതലയുള്ള ഗവർണർ ഇന്ന് എത്താനിരിക്കെ നാടകീയ സംഭവങ്ങളാണു തമിഴകത്ത് അരങ്ങേറുന്നത്. ഇന്നു രാവിലെ മുതൽ നടന്ന പ്രധാന സംഭവങ്ങൾ ഇങ്ങനെ;
∙ പോയസ് ഗാർഡൻ ജയലളിതയുടെ സ്മാരകമാക്കാൻ പനീർസെൽവം നീക്കം തുടങ്ങി. ലക്ഷ്യം പോയസ് ഗാർഡനിലെ വേദനിലയത്തിൽനിന്നു ശശികലയെ പുറത്താക്കൽ
∙ ഡിജിപിയും ചീഫ് സെക്രട്ടറിയുമായി പനീർസെൽവം കൂടിക്കാഴ്ച നടത്തി
∙ ചെന്നൈ പൊലീസ് കമ്മിഷണർ എസ്. ജോർജിനെ മാറ്റി
∙ ശശികലയുടെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്ത മുൻ മുൻ ചീഫ് സെക്രട്ടറിയേയും ഐഎഎസ് ഉദ്യോഗസ്ഥനെയും തിരിച്ചെടുത്തു
∙ അണ്ണാ ഡിഎംകെ പുതുച്ചേരി സംസ്ഥാന സെക്രട്ടറിയെ ശശികല പുറത്താക്കി
∙ ശശികല ഒളിവിൽ താമസിപ്പിച്ചിരിക്കുന്ന എംഎൽഎമാരെ പുറത്തു കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള ഹർജി മദ്രാസ് ഹൈക്കോടതി തള്ളി.
∙ എംഎൽഎമാർ കാഞ്ചീപുരത്തെ സ്വകാര്യ റിസോട്ടിലെന്നു റിപ്പോർട്ട്
∙ ഇന്നു വൈകിട്ട് ഗവർണർ ശശികലയുമായി കൂടിക്കാഴ്ച നടത്തും
∙ അണ്ണാ ഡിഎംകെ എംപിമാർ ഇന്നു വൈകിട്ട് രാഷ്ട്രപതിയെ കാണും
∙ പോയസ് ഗാർഡനു മുന്നിൽ ശശികല അനുകൂലികൾ പ്രകടനം നടത്തുന്നു