ഇന്ത്യ സ്വന്തമായി വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനങ്ങളുള്ള സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വീണ്ടും വിജയകരമായി പരീക്ഷിച്ചു. താഴ്ന്നു വരുന്ന ശത്രുക്കളുടെ ബാലസ്റ്റിക് മിസൈലുകളെ തകർക്കാൻ ശേഷിയുള്ളതാണ് സൂപ്പര്‍സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍.
ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഈ മിസൈൽ ഇന്ത്യ വിജയകരമായി പരീക്ഷിക്കുന്നത്. മൾട്ടി ലെയർ മിസൈൽ ഡിഫൻസ് സിസ്റ്റത്തിന്റെ ഭാഗമാണ് ഈ മിസൈലും. താഴ്ന്നുള്ള ദൗത്യ പരീക്ഷണമാണ് ഇന്ന് നടത്തിയത്. ആഴ്ചകൾക്കു മുൻപ് ഉയരത്തിലുള്ള ദൗത്യ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയിരുന്നു.
ഒരു ടാഗറ്റ് ലക്ഷ്യമാക്കിയായിരുന്നു പരീക്ഷണം. ചണ്ഡിപൂരിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് രാവിലെ 10.10 നാണ് മിസൈൽ കുതിച്ചത്. മിസൈൽ വിക്ഷേപിച്ച് നാലു മിനിറ്റിനകം ലക്ഷ്യത്തിലെത്തി എതിരെ വന്ന പൃഥ്വി മിസൈലിനെ തകർത്തു. എതിരെ വരുന്ന മിസൈലിന്റെ സിഗ്നലുകൾ റഡാർ വഴി പിടിച്ചെടുത്താണ് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ ദൗത്യം വിജിയകരമായി പൂർത്തിയാതക്കിയത്.