E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday February 27 2021 05:06 PM IST

Facebook
Twitter
Google Plus
Youtube

More in India

ശിവ്‌പാല്‍ യാദവിനെ ഉള്‍പ്പെടുത്തി സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥിപട്ടിക

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

മുലായം സിങ് യാദവിനെ കൂടെക്കൂട്ടാന്‍, ശിവ്്പാല്‍ യാദവിന് സീറ്റ് നല്‍കി അഖിലേഷ് യാദവ്. മുലായം നല്‍കിയ പട്ടികയില്‍ ഭൂരിഭാഗവും അഖിലേഷ് അംഗീകരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നൂറ്റി തൊണ്ണൂറ്റൊന്നു പേരുടെ സ്ഥാനാര്‍ഥി പട്ടിക സമാജ്്വാദി പാര്‍ട്ടി പുറത്തിറക്കി. 

സഹോദരനായ ശിവ്്പാല്‍ യാദവിന് സീറ്റ് നല്‍കണമെന്ന മുലായം സിങ്ങിന്‍റെ നിര്‍ദേശം ഒടുവില്‍ അഖിലേഷ് അംഗീകരിച്ചു. ഭിന്നതകള്‍ക്കിടെ ഇരുവിഭാഗവും പ്രഖ്യാപിച്ച സ്ഥാനാര്‍‍ഥി പട്ടികയ്ക്കു പകരമാണ് പുതിയ പട്ടിക അഖിലേഷ് യാദവ് പുറത്തിറക്കിയത്. ശിവ്്പാല്‍ യാദവിനെ പാര്‍ട്ടിയില്‍ വച്ചു പൊറുപ്പിക്കാനാവില്ലെന്ന നിലപാട് അഖിലേഷ് തിരുത്തി. ജസ്വന്ത് നഗറില്‍ നിന്ന് ശിവ്്പാല്‍ യാദവ് തിരഞ്ഞെടുപ്പിനെ നേരിടും. ഇതോടെ മുലായം പ്രചരണത്തില്‍ സജീവമാകും. സ്ഥാനാര്‍ഥിപട്ടികയിലൂടെ തലമുറ മാറ്റത്തിന്‍റെ സൂചനകളും അഖിലേഷ് നല്‍കുന്നുണ്ട്. 

ഭിന്നതയ്ക്കിടെ മധ്യസ്ഥ ചര്‍ച്ച നടത്തിയ അസംഖാന്‍റെ മകന്‍ അബ്്ദുല്ല അസീം രാംപൂറില്‍ സീറ്റ് നല്‍കി. നരേഷ് അഗര്‍വാളിന്‍റെ മകന്‍ നിതിന്‍ അഗര്‍വാള്‍ ഹര്‍ദോയില്‍ മല്‍സരിക്കും. മുസ്്ലിം വിഭാഗത്തിന് സീറ്റു നല്‍കുന്നതില്‍ അഖിലേഷിന് അനുകൂല നിലപാടില്ലായിരുന്നുവെന്ന മുലായത്തിന്‍റെ വാദം തെറ്റെന്ന് തെളിയിച്ച അഖിലേഷ്, 191 ല്‍ 50 സീറ്റുകളില്‍ മുസ്്ലിം വിഭാഗത്തിനായി മാറ്റിവച്ചു. മുലായം കൈമാറിയ മുപ്പത്തെട്ടു പേരടങ്ങിയ പട്ടികയില്‍ ലക്്നൗ കന്‍റോണ്‍മെന്‍റ് സീറ്റിന്‍റെ കാര്യത്തില്‍മാത്രമാണ് ഇനി സമവായത്തിലെത്താനുള്ളത്. അഖിലേഷ് കോണ്‍ഗ്രസിനായി മാറ്റിവച്ച സീറ്റ്, മരുമകള്‍ അപര്‍ണ യാദവിന് സീറ്റ് നല്‍കണമെന്നാണ് മുലായത്തിന്‍റെ ആവശ്യം. അതേസമയം, കോണ്‍ഗ്രസ്.സമാജ്്വാദി പാര്‍ട്ടികളുടെ സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച ചെയ്ത ശേഷം അഖിലേഷ് യാദവ് സീറ്റ് വിഭജനം പ്രഖ്യാപിക്കും. 403 സീറ്റുകളില്‍ 310 സീറ്റ് വരെ സമാജ്്വാദി പാര്‍ട്ടി മല്‍സരിക്കും. ബാക്കി കോണ്‍ഗ്രസിന് നല്‍കാനാണ് തീരുമാനം. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :