വിദേശത്ത് ജോലിതേടുന്നവര്‍ക്കായുള്ള നൈപുണ്യവികസനപദ്ധതി ഉടൻ ആരംഭിക്കുമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി.ബംഗളുരുവിൽ നടക്കുന്ന പ്രവാസി ഭാരതിയ സമ്മേളനത്തിന്റെ ഉദ്ഘാടനച്ചടങ്ങിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. എന്നാൽ ഗള്‍ഫ് മലയാളികള്‍ കാത്തിരുന്ന പ്രഖ്യാപനങ്ങളൊന്നും ഉദ്ഘടനപ്രസംഗത്തിൽ ഇടം പിടിച്ചില്ല.
കരഘോഷത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രവാസി ഇന്ത്യക്കാർ സ്വീകരിച്ചത്. വിദേശജോലി ആഗ്രഹിക്കുന്നവർക്കുള്ള തൊഴിൽ പരിശീലനമാണ് പ്രവാസി കൗശല്‍ വികാസ് യോജ്ന പദ്ധതിയുടെ ലക്‌മെന്നു പ്രധാനമന്ത്രി പറഞ്ഞു. ഇതിനായി പരിശീലന കേന്ദ്രങ്ങൾ സ്ഥാപിക്കും. പി.ഐ.ഒ. കാര്‍ഡുകള്‍ കൈവശമുള്ള ഇന്ത്യന്‍ വംശജര്‍ പൗരത്വത്തോടടുത്തുനില്‍ക്കുന്ന സിഐഒ കാര്‍ഡുകളിലേക്ക് മാറാനും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു.
പ്രവാസികളുടെ സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ മുന്‍ഗണനനല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ പ്രവാസിവോട്ട്, പെന്‍ഷന്‍, പുനരധിവാസ പാക്കേജ് തുടങ്ങി ഗൾഫ് മലയാളികൾ കാത്തിരുന്ന പ്രഖ്യാപനങ്ങൾ ഒന്നും ഉണ്ടായില്ല.പോർച്ചുഗീസ് പ്രധാന മന്ത്രി അന്റോണിയോ കോസ്റ്റ ആയിരുന്നു ഉത്ഘാടന ചടങ്ങിൽ മുഖ്യാഥിതി മൂന്ന് ദിവസത്തെ പ്രവാസി സമ്മേളനം നാളെ സമാപിക്കും.