പനീർസെൽവത്തിൽനിന്നുണ്ടായ അപ്രതീക്ഷിത പ്രഹരത്തില്‍ ഞെട്ടിയ ശശികല അര്‍ധരാത്രി മന്ത്രിമാരേയും എംഎല്‍എമാരേയും പൊയസ് ഗാര്‍ഡനില്‍ വിളിച്ചുവരുത്തി. പനീര്‍സെല്‍വത്തെ ട്രഷ·റര്‍ സ്ഥാനത്തുനിന്ന് നീക്കി. പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. എഴുപതിലേറെ എംഎല്‍എമാര്‍ യോഗത്തിനെത്തി. തുടര്‍ന്ന് പുലര്‍ച്ച ഒന്നരയോടെ ശശികല നേരിട്ട് മാധ്യമങ്ങളെ കണ്ടു. പനീര്‍സെല്‍വത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച അവര്‍ ഡിഎംകെയാണ് അദ്ദേഹത്തിനുപിന്നിലെന്നും ആരോപിച്ചു.
134 എംഎല്‍മാരും ഒറ്റക്കെട്ടാണെന്ന് ശശികലയും മറ്റുനേതാക്കളും അവകാശപ്പെട്ടു. ഗവര്‍ണര്‍ സി.വിദ്യാസാഗര്‍ റാവു ചെന്നൈയില്‍ എത്തിയാലുടന്‍ മന്ത്രിസഭാ രൂപീകരണത്തിന് അവകാശമുന്നയിക്കും.
സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികളെ പനീര്‍സെല്‍വം പുച്ഛിച്ചുതള്ളി. നിലവില്‍ എംഎല്‍എമാരുടെ പിന്തുണ കുറവാണെങ്കിലും ശശികലയ്ക്കെതിരായ ജനവികാരമാണ് പനീര്‍സെല്‍വത്തിന്റെ തുരുപ്പുചീട്ട്.