തമിഴ്നാട്ടില്‍ മന്ത്രിസഭ രൂപീകരിക്കാന്‍ ആരെ ക്ഷണിക്കണമെന്ന കാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം വൈകുന്നതിനിടെ അണികളുടെ വികാരം അനുകൂലമാക്കാന്‍ വി.കെ. ശശികലയുടെയും ഒ. പനീര്‍സെല്‍വത്തിന്റെയും ശ്രമം. രാജിവച്ചതിനുശേഷം ആദ്യമായി ഒ.പി. എസ് സെക്രട്ടേറിറ്റിലെത്തിപ്പോള്‍,,,, പനീര്‍സെല്‍വത്തെ വിശ്വാസവഞ്ചകനെന്ന് വിളിച്ച് ശശികലയും ആഞ്ഞടിച്ചു.ഇതിനിടെ ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ 119 എം.എല്‍എമാര്‍ കൂവത്തൂര്‍ റിസോര്‍ട്ടിലുണ്ടെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഹര്‍ജിനാളെ പരിഗണിക്കും
അണികളില്‍ ആവേശം പകര്‍ന്നായിരുന്നു പനീര്‍സെല്‍വത്തിന്റെ സെക്രട്ടേറിയറ്റ് യാത്ര. പൂക്കള്‍ വിതറിയും നാളികേരമുടച്ചുമാണ് പ്രവര്‍ത്തകര്‍ അദ്ദേഹത്തെ യാത്രയാക്കിയത്.ഫെബ്രുവരി അഞ്ചിന് രാജിവെച്ചശേഷം ആദ്യമായാണ് ഒ.പി.എസ് മുഖ്യമന്ത്രിയുടെ ഒാഫിസിലെത്തുന്നത്. പ്രതിപക്ഷനേതാവ് എം.കെ. സ്റ്റാലിനും സെക്രട്ടറിയേറ്റിലെത്തി അല്‍പസയമം ചെലവിട്ടു.
പനീര്‍സെല്‍വം നന്ദികെട്ടവനെന്ന് ആക്ഷേപിച്ചായിരുന്ന ശശികലയുടെ തിരിച്ചടി.എം.ജി.ആര്‍ മരിച്ചപ്പോള്‍ ജയലളിത അനുഭവിച്ച ദുരിതങ്ങളിലൂടെയാണ് താനിപ്പോള്‍ കടന്നുപോകുന്നത്. തനിക്ക് വേണമെങ്കില്‍ മുഖ്യമന്ത്രിയാകാമായിരുന്നു. എന്നാല്‍ ജയലളിതായിരുന്നു അതിനെക്കാള്‍ മുഖ്യം.ജയലളിത ആശുപത്രിയിലായിരുന്ന സന്ദര്‍ഭത്തില്‍ പനീര്‍സെല്‍വത്തോട് സത്യപ്രതിജ്ഞചെയ്യാന്‍ താനാണ് പറഞ്ഞത്.
എന്തുസംഭവിച്ചാലും മന്ത്രിസഭ രൂപീകരിക്കുമെന്നും, തുടര്‍ച്ചയായി മൂന്നാംവട്ടവും അണ്ണാ ഡി.എം.കെ. തമിഴ്നാട് ഭരിക്കുമെന്നും ശശികല പോയസ് ഗാര്‍ഡനില്‍ അണികളോട് പറഞ്ഞു. ഗവര്‍ണറെ നിയന്ത്രിക്കുന്നത് ബിജെപിയും ഡിഎംകെയുമാണെന്ന് ശശികല ആരോപിച്ചു.ം ട്രാഫിക് രാമസ്വാമി സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ 119 എം.എല്‍എമാര്‍ കൂവത്തൂര്‍ റിസോര്‍ട്ടിലുണ്ടെന്നും ഇവരെ എപ്പോള്‍ വേണമെങ്കിലും ഹാജരാക്കാമെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ 48 മണിക്കൂറിനുള്ളില്‍ ഗവര്‍ണര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യപ്പെട്ടും അദ്ദഹം ഹര്‍ജി നല്‍കി. രണ്ടു ദിവസത്തിനകം ഈ ഹര്‍ജി കോടതി പരഗണിക്കും. രണ്ട് എംഎല്‍എമാരെ കാണാനില്ലെന്ന മറ്റൊരുഹര്‍ജിയില്‍ കാഞ്ചീപുരം എസ്.പി ഹൈക്കോടതിയില്‍ മുദ്രവച്ച കവറില്‍ റിപ്പോര്‍ട്ട് നല്‍കി. ഗവര്‍ണറുടെ നിലപാടി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി വീണ്ടും വിമര്‍ശിച്ചു.അതേസമയം ഗവര്‍ണറുടേത് നിഷ്പക്ഷ നിലപാടാണെന്ന് കേന്ദ്രമമന്ത്രി വെങ്കയ്യ നായിഡു പറഞ്ഞു.