E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday February 23 2021 08:37 PM IST

Facebook
Twitter
Google Plus
Youtube

More in India

ഉത്തര്‍പ്രദേശില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ വഴിമുട്ടി സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഉത്തര്‍പ്രദേശില്‍ സീറ്റ് വിഭജന ചര്‍ച്ചകളില്‍ വഴിമുട്ടി സമാജ് വാദി പാര്‍ട്ടിയും കോണ്‍ഗ്രസും. സിറ്റിങ് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച സമാജ് വാദിപാര്‍ട്ടിയുടെ നീക്കമാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. പ്രശ്നപരിഹാരത്തിനായി പ്രിയങ്കഗാന്ധി രംഗത്തുവന്നതായാണ് സൂചന. അതേസമയം സംവരണത്തിനെതിരെ പാര്‍ലമെന്‍റില്‍ നിയമ നിര്‍മാണത്തിനൊരുങ്ങിയാല്‍ ബിജെപി രാഷ്ട്രീയം മതിയാക്കേണ്ടിവരുമെന്ന് ബിഎസ്പി നേതാവ് മായാവതി മുന്നറിയിപ്പ് നല്‍കി. 

സമാജ് വാദി പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചതോടെ അഖിലേഷ് യാദവിന്‍റെ ആത്മവിശ്വാസം വര്‍ധിച്ചു. ഇതോടെ കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകളും വഴിമുട്ടിയതായാണ് വിലയിരുത്തല്‍. സമാജ് വാദി പാര്‍ട്ടി പുറത്തുവിട്ട സ്ഥാനാര്‍ത്ഥിപട്ടികയില്‍ കോണ്‍ഗ്രസിന്‍റെ എട്ട് സിറ്റിംഗ് സീറ്റുകളും ഉള്‍പ്പെട്ടതോടെ കോണ്‍ഗ്രസിന്‍റെ അതൃപ്തി പരസ്യമായി. അമേഠി, റായ്ബേലി എന്നീ ലോക്സഭാമണ്ഡ‍ലങ്ങളില്‍ ഉള്‍പ്പെടുന്ന സീറ്റുകള്‍ വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. നേരത്തെ നൂറ്റി ഇരുപത് സീറ്റുകള്‍ വരെ നല്‍കാമെന്ന് അറിയിച്ച സമാജ്്്വാദിപാര്‍ട്ടിയുടെ ഇപ്പോഴത്തെ വാഗ്ദാനം നൂറില്‍ താഴെ സീറ്റുകള്‍ മാത്രമാണ്. അതേസമയം സഖ്യസാധ്യത തള്ളാതെ സമാജ്്വാദി പാര്‍ട്ടി നേതാക്കള്‍ രംഗത്തെത്തി. 

പ്രശ്നപരിഹാരത്തിനായി പ്രിയങ്കാഗാന്ധി ഇടപെട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രിയങ്കയുടെ വിശ്വസ്തന്‍ ധീരജ് ചര്‍ച്ചകള്‍ക്കായി ലകനൗവിലെത്തിച്ചേര്‍ന്നു. അഖിലേഷ് യാദവുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് സൂചന. അതിനിടെ ജീവശ്വാസം തേടിയാണ് കോണ്‍ഗ്രസ് സീറ്റിനായി എസ്പിക്ക് മുന്നില്‍ യാചിക്കുന്നതെന്ന് ബിഎസ്പി നേതാവ് മായാവതി പരിഹസിച്ചു. സംവരണത്തിനെതിരെ ബിജെപി നിയമനിര്‍മാണത്തിനൊരുങ്ങിയാല്‍ രാഷ്ട്രീയം മതിയാക്കേണ്ടിവരും. 

പിന്നോക്കകാരും ന്യൂനപക്ഷവും ബിഎസ്പിക്കൊപ്പം നിലയുറയ്പ്പിക്കുമെന്നും മായാവതി ലകനൗവില്‍ പറഞ്ഞു. മുലായംസിങ് യാദവിന്‍റെ വിശ്വസ്തനായിരുന്ന അംബികാ ചൗദ്ധരി സമാജ്്വാദിപാര്‍ട്ടി വിട്ട് ബിഎസ്പിയില്‍ ചേര്‍ന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :