നോട്ട് പിൻവലിക്കലുും തുടര്‍നടപടികളും ആർബിഐയുടെ പ്രതിച്ഛായയെ ബാധിച്ചതായി റിസർവ് ബാങ്ക് ജീവനക്കാരുടെ സംഘടന. ഗവർണർ ഉർജിത് പട്ടേലിന് അയച്ച കത്തിലാണ് വിമര്‍ശനം. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ഒരുതരത്തിലും ഹനിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി.
റിസര്‍വ് ബാങ്കിന്റെ പ്രതിച്ഛായ മോശമായെന്നു മാത്രമല്ല, സ്വയംഭരണാവകാശത്തിന്മേല്‍ കേന്ദ്രസര്‍ക്കാര്‍ കടന്നുകയറിയെന്നുമാണ് യുണൈറ്റഡ് ഫോറം ഓഫ് റിസര്‍വ് ബാങ്ക് ഓഫീസേഴ്‌സ് ആന്‍ഡ് എംപ്ലോയീസ് നല്‍കിയ കത്തിലെ വിമര്‍ശനം. റിസര്‍വ് ബാങ്കിന്റെ അധികാരങ്ങളും അവകാശങ്ങളും ഹനിക്കപ്പെട്ടു. 1935 മുതൽ നോട്ട് അച്ചടിക്കുകയും തീരുമാനം എടുക്കുകയും ചെയ്യുന്നത് ആർബിഐ ആണ്.
പുതിയ സാഹചര്യം പഠിക്കുന്നതിനായി ധനകാര്യഉദ്യോഗസ്ഥരെ നിയമിച്ച കേന്ദ്ര നടപടി ശരിയല്ലെന്നും സംഘടന ചൂണ്ടിക്കാട്ടി. എന്നാല്‍ പൊതുതാല്‍പര്യമുള്ള വിഷയങ്ങളില്‍ പതിവായി കൂടിയാലോചനകള്‍ നടക്കാറുണ്ടെന്നും ഒരിക്കലും റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാവകാശത്തെ ഹനിച്ചിട്ടില്ലെന്നും കേന്ദ്രധനമന്ത്രാലയം വ്യക്തമാക്കി.