E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പീഡനവീരന്മാരെ കെട്ടിത്തൂക്കി മുറിവിൽ ഉപ്പും മുളകും തേച്ചിരുന്നു: ഉമാഭാരതി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

uma-bharti
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ലൈംഗിക അതിക്രമങ്ങൾ കാട്ടുന്നവർക്ക് ഏറ്റവും കടുത്ത ശിക്ഷയാണ് തന്റെ ഭരണകാലത്തു നൽകിയിരുന്നതെന്ന് മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും നിലവിൽ കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. മാനഭംഗത്തിന് വിധേയയാക്കപ്പെടുന്ന സ്ത്രീകളോട് പൊട്ടിക്കരഞ്ഞു മാപ്പിരക്കുന്നതുവരെ അതിക്രൂരമായ രീതിയിലാണ് പ്രതികളെ കൈകാര്യം ചെയ്തിരുന്നത്. ലൈംഗിക അതിക്രമം കാട്ടുന്നവരെ ക്രൂരമായി പീഡിപ്പിക്കണമെന്നതാണ് തന്റെ നയം. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തർപ്രദേശിലെ ആഗ്രയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ. Read More : UP Election News

ഡൽഹിക്കു സമീപം ദേശീയപാതയിലൂടെ കുടുംബത്തോടൊപ്പം കാറിൽ സഞ്ചരിക്കുകയായിരുന്ന വീട്ടമ്മയേയും മകളേയും അക്രമികൾ വാഹനം തടഞ്ഞ് മാനഭംഗപ്പെടുത്തിയ സംഭവത്തേക്കുറിച്ച് പരാമർശിക്കുമ്പോഴാണ് ഉമാഭാരതി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇത്ര ക്രൂരമായ തെറ്റു ചെയ്തവർക്ക് ജാമ്യം ലഭിക്കാതിരിക്കാൻ സമാജ്‌വാദി പാർട്ടി സർക്കാർ ഒന്നും ചെയ്തില്ലെന്നും ഉമാഭാരതി വിമർശിച്ചു.

മാനഭംഗ കേസുകളിലെ പ്രതികളെ പീഡിപ്പിക്കുന്ന രീതിയും അവർ റാലിയിൽ വിവരിച്ചു. തല കീഴ്പ്പോട്ടാക്കി ഇവരെ കെട്ടിത്തൂക്കാൻ ഞാൻ പൊലീസുകാരോട് പറയുമായിരുന്നു. കുറ്റമേറ്റുപറഞ്ഞ് പൊട്ടിക്കരയുന്നതുവരെ മർദ്ദിക്കുകയും ദേഹത്തെ മുറിവുകളിൽ ഉപ്പും മുളകും പുരട്ടുകയും ചെയ്യും. ഇതു കാണാൻ ഇരകൾക്കും അവരുടെ ബന്ധുക്കൾക്കും അവസരമൊരുക്കിയിരുന്നുവെന്നും ഉമാഭാരതി പറഞ്ഞു.

ഒരിക്കൽ ഇത്തരത്തിൽ ശിക്ഷിക്കാൻ ഒരു പൊലീസ് ഓഫിസർ വിസമ്മതിച്ച കാര്യവും ഉമാഭാരതി ഓർമിച്ചു. ചെകുത്താനെപ്പോലെ പെരുമാറുന്നവർക്ക് മനുഷ്യാവകാശങ്ങളില്ല എന്നു ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അവരുടെ ശിരസ് രാവണന്റേതുപോലെ വെട്ടിക്കളയണമെന്നും താൻ നിർദേശിച്ചതായി ഉമാഭാരതി വ്യക്തമാക്കി.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :