E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

പഞ്ചാബ് തിരഞ്ഞെടുപ്പ് : പോര്‍മുഖം തുറന്ന് നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പഞ്ചാബിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പോര്‍മുഖം തുറന്ന് നരേന്ദ്രമോദിയും രാഹുല്‍ ഗാന്ധിയും. അഴിമതിക്കെതിരെ സംസാരിക്കുകയും അഴിമതിക്കാരായ അകാലിദളുമായി സഖ്യത്തിലേര്‍പ്പെടുകയുമാണ് നരേന്ദ്രമോദി ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. മുങ്ങുന്ന കപ്പലായ കോണ്‍ഗ്രസ്, അധികാരത്തിലെത്താനുള്ള അവസരവാദരാഷ്ട്രീയം കളിക്കുകയാണെന്ന് നരേന്ദ്രമോദി മറുപടി നല്‍കി. 

ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചാണ് മജീതയില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് തുടക്കം കുറിച്ചത്. പത്തുവര്‍ഷത്തെ ബി.ജെ.പി.അകാലിദള്‍ ഭരണത്തില്‍ പഞ്ചാബിലെ എഴുപത് ശതമാനം യുവാക്കളും ലഹരിമരുന്നിനടിമയായെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ കര്‍ഷകരെ കയ്യൊഴിഞ്ഞു. എല്ലാ വ്യവസായങ്ങളും ബാദല്‍ കുടുംബത്തിന്‍റെ ആധിപത്യത്തിലാണ്. സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടിക്കുന്നു. 

  ഉച്ചയ്ക്കുശേഷം നടന്ന റാലിയില്‍ രാഹുലിന്‍റെ ആരോപണങ്ങള്‍ക്ക് നരേന്ദ്രമോദി മറുപടി നല്‍കി. കോണ്‍ഗ്രസിന് നിലപാടില്ല. ജീവശ്വാസം വലിക്കുന്നതിനാല്‍ സഖ്യത്തിനായി ഓടിനടക്കുകയാണെന്ന് മോദി പരിഹസിച്ചു. പഞ്ചാബിന്‍റെ പ്രതിച്ഛായ തകര്‍ക്കാനുള്ള ശ്രമം പലരും നടത്തുന്നുണ്ട്. ഇത്തരക്കാരെ വോട്ടിലൂടെ ശിക്ഷിക്കണം.‌ 

അരവിന്ദ് കേജ്്രിവാളിന്‍റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി കൂടി രംഗത്തുള്ളതിനാല്‍ ശക്തമായ ത്രികോണമല്‍സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. അടുത്തമാസം നാലിനാണ് പഞ്ചാബില്‍ വോട്ടെടുപ്പ്. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :