E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാൻ മോദിക്കു 15 മിനിറ്റു പോരെ?: രാഹുൽ ഗാന്ധി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

rahul-priyanka
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്ക ഗാന്ധിയും യുപിയിലെ തിരഞ്ഞെടുപ്പ് റാലിയിൽ. കേന്ദ്ര സർക്കാരിനും പ്രധാനമന്ത്രി മോദിക്കുമെതിരെ രൂക്ഷമായ വിമര്‍ശനമാണ് റാലിയിൽ രാഹുൽ ഗാന്ധി ഉന്നയിച്ചത്. മൂന്നു കാര്യങ്ങളാണ് ഞങ്ങൾക്കു വേണ്ടത്. കർഷകരുടെ കടം എഴുതിത്തള്ളണം, വൈദ്യുതി ബിൽ പകുതിയായി കുറയ്ക്കണം, കർഷകന്റെ ഉൽപന്നങ്ങൾക്കു ന്യായമായ വില ഉറപ്പാക്കണം – രാഹുൽ ആവശ്യപ്പെട്ടു.

‘യുപിയിൽ ബിജെപി അധികാരത്തിൽ എത്തിയാൽ കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുമെന്നാണ് പ്രധാനമന്ത്രി മോദിയുടെ വാഗ്ദാനം. മോദീ, താങ്കളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. മനസുവച്ചാൽ കേവലം 15 മിനിറ്റുകൊണ്ട് താങ്കൾക്കു കർഷകരുടെ കടങ്ങൾ എഴുതിത്തള്ളാം’– രാഹുൽ പറഞ്ഞു. കേന്ദ്രത്തിൽ എല്ലാ തീരുമാനങ്ങളും പ്രധാനമന്ത്രി ഒറ്റയ്ക്കാണ് കൈക്കൊള്ളുന്നത്. അഡ്വാനിയുടെയും സുഷമ സ്വരാജിന്റെയും അരുൺ ജയ്റ്റ്ലിയുടെയും ജോലികൾ മോദിയാണ് ചെയ്യുന്നത്. പൊള്ളയായ വാഗ്ദാനങ്ങൾ നൽകുന്നത് മോദി ശീലമാക്കി മാറ്റിയിരിക്കുകയാണ്. കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിലുണ്ടായിരുന്ന കാലത്ത് കർഷകരുടെ വായ്പയിനത്തിൽ 70,000 കോടി രൂപയോളം എഴുതിത്തള്ളിയിട്ടുണ്ട്. ബിഹാർ തിരഞ്ഞെടുപ്പ് കാലത്ത് മോദി ഉറപ്പുനൽകിയ സ്പെഷൽ പാക്കേജ് എവിടെപ്പോയെന്നും രാഹുൽ ചോദിച്ചു.

ലോക്സഭാ മണ്ഡലമായ വാരാണസിയിലെ ജനങ്ങൾക്കു സൗജന്യ ഇന്റർനെറ്റ് മോദി വാഗ്ദാനം ചെയ്തിരുന്നു. മാത്രമല്ല, നഗരം എത്രയും പെട്ടെന്ന് സമ്പൂർണമായി ശുചീകരിക്കുമെന്നും ഉറപ്പുനൽകിയിരുന്നു. ഇതുവരെ ഇക്കാര്യത്തിൽ ഒരു നടപടിയും ഉണ്ടായിട്ടില്ല. ബന്ധങ്ങൾ സൃഷ്ടിക്കേണ്ടത് ഇത്തരത്തിലല്ലെന്നും രാഹുൽ ഓർമപ്പെടുത്തി. മോദിയുടെ വാഗ്ദാനങ്ങൾ പരിശോധിച്ച് അതിലേതൊക്കെ നടപ്പാക്കിയെന്ന് പരിശോധിക്കാൻ അദ്ദേഹം മാധ്യമങ്ങളോടും ആവശ്യപ്പെട്ടു.

മോദിക്ക് കർഷകരുടെ വേദനകളിലും ബുദ്ധിമുട്ടുകളിലും താൽപര്യമില്ല. കേവലം പൊള്ളയായ വാഗ്ദാനങ്ങൾ നൽകുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. കർഷകർക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ചെറുകിട വ്യവസായ മേഖലയുടെയും കച്ചവടക്കാരുടെയും കർഷകരുടെയും അടിത്തറ തകർത്ത നീക്കമായിരുന്നു കേന്ദ്ര സർക്കാരിന്റെ നോട്ട് അസാധുവാക്കൽ നടപടിയെന്നും രാഹുൽ ആരോപിച്ചു.

മോദി എപ്പോഴും ‘മെയ്ക്ക് ഇൻ ഇന്ത്യ’ എന്നാണു പറയുന്നത്. പക്ഷേ, എവിടെ നോക്കിയാലും ‘മെയ്ഡ് ഇൻ ചൈന’ എന്നാണു കാണുന്നത്. വിജയ് മല്യയേപ്പോലുള്ളവർക്ക് മാത്രം വായ്പ ലഭ്യമാക്കാനാണ് പ്രധാനമന്ത്രിക്കു താൽപര്യം. റായ്ബറേലിയിലെ ജനങ്ങൾക്ക് അവകാശപ്പെട്ട ഫുഡ് പാർക്ക് മോദി സർക്കാർ തട്ടിയെടുത്തു. യുപിയിൽ കോൺഗ്രസ്–എസ്പി സഖ്യം അധികാരത്തിൽ വരികയാണെങ്കിൽ അത് യുവാക്കളുടെ സർക്കാരായിരിക്കുമെന്നും രാഹുൽ പറഞ്ഞു.

അതേസമയം, യുപി തിരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി താര പ്രചാരകയാകുമെന്നായിരുന്നു ആദ്യ റിപ്പോർട്ടുകളെങ്കിലും റായ്ബറേലിയിലും അമേഠിയിലും മാത്രം പ്രിയങ്കയെ കളത്തിലിറക്കിയാൽ മതിയെന്നാണു കോൺഗ്രസ് തീരുമാനം. തിരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ടത്തിലാണ് പ്രിയങ്ക ഗാന്ധി പ്രചാരണത്തിനായി ഇറങ്ങിയതുതന്നെ. നെഹ്റു–ഗാന്ധി കുടുംബത്തിന്റെ സ്വാധീനമേഖലയാണു റായ്ബറേലി. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് നിലവിൽ ഈ മണ്ഡലത്തിന്റെ ജനപ്രതിനിധി. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :