ബെംഗളുരു ജയിലിൽ കഴിയുന്ന ശശികലക്കു സുരക്ഷ ഉറപ്പാക്കാന്‍ ജയിലിലെ കൊടുംകുറ്റവാളികളെ മറ്റിടങ്ങളിലേക്ക് മാറ്റുന്നു. ശശികലയുടെ സമീപത്തെ സെല്ലിൽ കഴിഞ്ഞിരുന്ന സയനൈഡ് മല്ലികയെ ബെൽഗാവ് സെൻട്രൽ ജയിലിലേക്ക് മാറ്റി. തന്നെ ചെന്നൈയിലെ ജയിലിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടു ശശികല ജയിൽ അധികൃതർക്ക് കത്ത് നൽകിയതിനുപിന്നാലെയാണ് നടപടി.
ആഭരണം മോഷ്ടിക്കാൻ സയനേഡ് നൽകി ആറു സ്ത്രീകളെ കൊലപ്പെടുത്തിയ സയനേഡ് മല്ലികയാണ് ജയിലിൽ ശശികലയുടെ അയൽക്കാരി. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട മല്ലികയെ ശശികലയുടെ സുരക്ഷ മുൻനിർത്തിയാണ് ബെൽഗാവിലെ ജയിലിലേക്ക് മാറ്റിയത്. എന്തൊക്കെ ആയാലും ജയലളിതയുടെ ആരാധികയാണ് സയനേഡ് മല്ലിക. മൂന്ന് വർഷം മുമ്പ് ജയലളിത പരപ്പന ജയിലിൽ എത്തിയപ്പോൾ നേരിൽ കാണാൻ മല്ലിക ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അനുമതി നൽകിയില്ല.
വരും ദിവസങ്ങളിൽ കൂടുതൽ തടവുകാരെ മാറ്റിയേക്കുമെന്നാണ് സൂചന. അതേസമയം ചെന്നൈയിലെ ജയിലിലേക്ക് മാറ്റണം എന്ന് ആവശ്യപ്പെട്ടു ശശികല ജയിൽ അധികൃതർക്ക് കത്ത് നൽകി. ആവശ്യം കർണാടക സർക്കാരിന്റെ പരിഗണനയിലാണ്.