നോട്ട് അസാധുവാക്കലിനെ പ്രശംസിച്ചും കേന്ദ്രസര്‍ക്കാരിന്‍റെ സാമൂഹ്യസുരക്ഷാ പദ്ധതികള്‍ വിജയമെന്ന് അവകാശപ്പെട്ടും രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. നോട്ട് അസാധുവാക്കല്‍ നയപരവും ചരിത്രപരവുമായ തീരുമാനമായിരുന്നുവെന്നും ജനങ്ങള്‍ പൂര്‍ണമായി പിന്തുണച്ചുവെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാവര്‍ക്കും വീട്, ആരോഗ്യപരിരക്ഷ, ശുചിമുറി എന്നിവ ഉറപ്പാക്കും. നാളെ അവതരിപ്പിക്കുന്ന പൊതു ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഇടം പിടിക്കുമെന്ന സൂചനകള്‍ നല്‍കുന്നതാണ് നയപ്രഖ്യാപന പ്രസംഗം.
രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിൽനിന്ന്:
∙ കള്ളപ്പണത്തിനും അഴിമതിക്കുമെതിരായ നീക്കം പ്രശംസനീയം.
∙ നോട്ട് അസാധുവാക്കൽ ചരിത്രപരമായ തീരുമാനം.
∙ 2.1 കോടി ജനങ്ങൾ സ്വമേധയാ എൽപിജി സബ്സിഡി ഉപേക്ഷിച്ചു.
∙ പാവപ്പെട്ടവർക്കും ദലിതർക്കും പീഡിതർക്കും വേണ്ടിയാണ് സർക്കാരിന്റെ നയങ്ങൾ.
∙ പാവപ്പെട്ടവരുടെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ പുതിയ കാര്യങ്ങൾ ചെയ്തു.
∙ 20 കോടിയിലധികം റുപെ കാർഡുകൾ വിതരണം ചെയ്തു.
∙ 26 കോടി ജൻധൻ അക്കൗണ്ടുകൾ ആരംഭിച്ചു.
∙ കറൻസിയിതര ഇടപാടുകൾ പ്രോൽസാഹിപ്പിക്കും.
∙ ധാന്യങ്ങളുടെ വിലക്കയറ്റമാണ് കഴിഞ്ഞതവണ ആശങ്കയ്ക്കിടയാക്കിയത്. ഇത്തവണ അതു നേരിടാൻ സർക്കാർ നടപടികളെടുത്തു. വിലക്കയറ്റം നിയന്ത്രണവിധേയമാക്കി.