സ്വത്തുതർക്കത്തിന്റെ പേരിൽ വൃദ്ധനെ പാടത്തിലൂടെ വലിച്ചിഴച്ച് പുറത്തേക്കിട്ട് മരുമകളും കൊച്ചുമക്കളും. രാജസ്ഥാനിലാണ് മനുഷ്യത്വരഹിതമായ സംഭവം നടന്നത്. വിയറാമും സഹോദരൻ ഹേമരാജും ചേര്‍ന്ന് വാങ്ങിയ സ്ഥലത്തെ സംബന്ധിച്ച തർക്കമാണ് വഴക്കിൽ കലാശിച്ചത്. ഹേമരാജിന്റെ മരണത്തെത്തുടർന്ന് ഈ സ്ഥലം അദ്ദേഹത്തിന്റെ മക്കളായ ഭഗവാൻ റാമും ബാബുലാലും ചേർന്ന് കൈവശപ്പെടുത്തുകയായിരുന്നു. വിയറാം സ്ഥലത്തിന്റെ പകുതി ആവശ്യപ്പെട്ടെങ്കിലും സഹോദരപുത്രന്മാർ അത് നൽകാൻ കൂട്ടാക്കിയില്ല.
തനിക്കവകാശപ്പെട്ട സ്ഥലത്ത് ട്രാക്റ്റർ ഉപയോഗിച്ച് പണി നടത്തുകയായിരുന്നത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് വിയറാമിന് കൊച്ചുമക്കളിൽ നിന്ന് ദുരനുഭവം നേരിട്ടത്. ഭഗവാൻ റാമിന്റെ ഭാര്യ മോഹിനിയും അവരുടെ പെണ്മക്കളായ രാജേശ്വരി, കവിത തുടങ്ങിയവരും മകൻ അശോകും ചേർന്നാണ് വിയറാമിനെ വലിച്ചിഴച്ച് പുറത്തേക്കിട്ടത്. വൃദ്ധനെ ആക്രമിക്കുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയ ചർച്ച ചെയ്തതോടെ സംഭവവുമായി ബന്ധപ്പെട്ട് ബാബുലാലിനെ പൊലീസ് അറസ്റ്റ് ചെയ്തു.