E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:52 AM IST

Facebook
Twitter
Google Plus
Youtube

More in India

കോടതിയോട് കളിക്കരുത്: ജയലളിതയുടെ മകനെന്നു പറഞ്ഞ യുവാവിനോട് ജഡ്ജി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

jayalalitha-51216
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ മകനെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയ ആള്‍ക്കെതിരെ മദ്രാസ് ഹൈക്കോടതി. ജയയുടെയും തെലുങ്ക് സിനിമാതാരം ശോഭൻ ബാബുവിന്റെയും മകനാണ് താനെന്ന് അവകാശപ്പെട്ട് ജെ. കൃഷ്ണമൂർത്തി സമർപ്പിച്ച രേഖകള്‍ വ്യാജമാണെന്നു കണ്ടെത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഉയർന്നത്. ജയയുടെ മകനായി തന്നെ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച രേഖകളിൽ ഇയാളുടെ ദത്തെടുക്കൽ രേഖ വരെ ഹാജരാക്കിയിരുന്നു. ഇവ വ്യാജമാണെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാകുമെന്നാണ് കോടതിയുടെ കണ്ടെത്തൽ. ജസ്റ്റിസ് ആർ. മഹാദേവനാണ് കേസ് പരിഗണിച്ചത്.

ഇയാളെ ഇപ്പോൾത്തന്നെ ജയിലിലേക്കു വിടാൻ തനിക്കു കഴിയുമെന്നു ജഡ്ജി വ്യക്തമാക്കി. ഒരു എൽകെജി വിദ്യാർഥിക്കുപോലും ഈ രേഖകൾ വ്യാജമാണെന്നു മനസ്സിലാകും. എല്ലാവർക്കും ലഭ്യമായ ജയയുടെയും ശോഭൻ ബാബുവിന്റെയും ഫോട്ടോ ചേർത്തുവച്ച് അവകാശം സ്ഥാപിക്കണമെന്നു കാട്ടി പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കാനാകുമോ? ഇതിന്റെ യഥാർഥ രേഖകൾ എവിടെ? ഉടൻതന്നെ ചെന്നൈ സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫിസിൽ ഹാജരായി യഥാർഥ രേഖകൾ കാണിക്കണം. കമ്മിഷണർ ഇക്കാര്യങ്ങൾ പരിശോധിച്ച് കോടതിക്കു റിപ്പോർട്ട് നൽകണം. കോടതിയോടു കളിക്കരുത്- കോടതി പറഞ്ഞു.

1985 ൽ ജനിച്ചതെന്ന് അവകാശപ്പെടുന്ന കൃഷ്ണമൂർത്തിയെ, ഒരു വർഷത്തിനുള്ളിൽ ഈറോഡ് സ്വദേശികളായ വസന്താമണിയുടെ കുടുംബം ദത്തെടുക്കുകയായിരുന്നു. 1980കളിൽ എംജിആറിന്റെ വസതിയിൽ ജോലി ചെയ്തിരുന്നയാളാണു വസന്താമണിയെന്നാണു കൃഷ്ണമൂർത്തി പറയുന്നത്. മാത്രമല്ല, ദത്തെടുക്കൽ രേഖയിൽ ജയലളിതയുടെയും ശോഭൻ ബാബുവിന്റെയും വസന്താമണിയുടെയും ചിത്രങ്ങളും ഒപ്പുമുണ്ട്. കൂടാതെ സാക്ഷിയായി എംജിആറിന്റെ ഒപ്പുമുണ്ട്. അതേസമയം, ഈ കാലഘട്ടത്തിൽ അസുഖബാധിതനായിരുന്ന എംജിആറിന് സ്വന്തം കൈ ഉയർത്താനുള്ള ആരോഗ്യം പോലുമുണ്ടായിരുന്നില്ലെന്ന് ജഡ്ജി പറഞ്ഞു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :