ജമ്മുകശ്മീരിലുണ്ടായ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനീകരിൽ മലയാളിയും. പാലക്കാട് കോട്ടായി പരുത്തിപ്പളളി കളത്തിൽ വീട്ടിൽ എം.ജെ.ശ്രീജിത്താണ് മരിച്ചത്. മൃതദേഹം നാളെ പാലക്കാട്ടെത്തിക്കും.
ജമ്മുകശ്മീരിലെ ഷോപിയാനിൽ പുലർച്ചെ രണ്ടരയ്ക്കുണ്ടായ ഭീകരാക്രമണത്തിലാണ് ശ്രീജിത് ഉൾപ്പെടെ മൂന്നു സൈനികർക്ക് വീരമൃത്യു വരിക്കേണ്ടി വന്നത്. കോട്ടായി പരിത്തിപ്പളളി കളത്തിൽ വീട്ടിൽ ജനാർദ്ദനന്റെയും ഉഷാകുമാരിയുടെയും മകനാണ് മരിച്ച ശ്രീജിത്ത്. കഴിഞ്ഞ എട്ടുവർഷമായി അർധസൈനിക വിഭാഗമായ 44 ാം രാഷ്ട്രീയ റൈഫിൾസിെനാപ്പം. ആറുമാസം മുൻപാണ് ജമ്മുകശ്്മീരിലേക്ക് പോയത്.
വരുന്ന മാർച്ചിൽ ശ്രീജിത് നാട്ടിലെത്താനിരിക്കുകയായിരുന്നു. ഒന്നര വർഷം മുൻപ് നിർമ്മാണം തുടങ്ങിയ വീടിന്റെ അവസാന മിനിക്കുപണികൾ തീർത്ത് ഗൃഹപ്രവേശം നടത്താനും ആഗ്രഹിച്ചിരുന്നു. എല്ലാവരുമായും ഏറെ അടുപ്പമുളള ശ്രീജിത്തിന്റെ മരണം നാടിെനയൊന്നാകെ ദുഖത്തിലാഴ്്ത്തി.