E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ട്രെയിൻ മാറിക്കയറിയ 15കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു, വിറ്റു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

girl
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അബദ്ധത്തിൽ ട്രെയിൻ മാറിക്കയറിയ 15കാരിയ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും പിന്നീടു വിൽക്കുകയും ചെയ്തു. ഡൽഹിയിലാണു സംഭവം. ഛത്തിസ്ഗഡിയിൽനിന്നു ട്രെയിനിൽ ഇവിടെയെത്തിയതാണു പെൺകുട്ടി. സംഭവവുമായി ബന്ധപ്പെട്ടു രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബന്ധുവീട്ടിലേക്കു പോകാൻ ഛത്തിസ്ഗഡിലെ ഒരു റെയിൽവേ സ്റ്റേഷനിലെത്തിയ പെൺകുട്ടി അറിയാതെ ഡൽഹിയിലേക്കുള്ള ട്രെയിനിൽ കയറുകയായിരുന്നു. കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഈ സംഭവം. ഡൽഹി സ്റ്റേഷനിൽ ട്രെയിൻ എത്തിയപ്പോൾ പെൺകുട്ടി ഇറങ്ങി. പ്ലാറ്റ്ഫോമിൽ വെള്ളം വിൽപ്പന നടത്തുകയായിരുന്ന അർമാൻ എന്നയാളുടെ കണ്ണിൽ പെൺകുട്ടി പെട്ടു

ഇയാൾ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോവുകയും പീഡിപ്പിക്കുകയും ചെയ്തു. ഭാര്യ ഹസീനയുടെ ഒത്താശയോടെയായിരുന്നു പീഡനം. പിന്നീട് ദമ്പതികൾ കുട്ടിയെ 70,000 രൂപയ്ക്ക് പപ്പു യാദവ് എന്നയാൾക്കു വിറ്റു. അവളെ വിവാഹം ചെയ്യുന്നതിനായിരുന്നു പപ്പു യാദവ് വാങ്ങിയത്.

പെൺകുട്ടിെയ വാങ്ങി പപ്പു യാദവ് ഫരീദാബാദിലേക്കു പോയി. അവിടെ ശാരീരികമായും മാനസികമായും തകർന്ന നിലയിലായ പെൺകുട്ടി എങ്ങനെയോ രക്ഷപ്പെട്ട ഹസ്റത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ എത്തിപ്പെട്ടു. അവിടെവച്ച് വീണ്ടും അർമാനിന്റെ ഭാര്യ ഹസീനയെ കണ്ടു. ഹസീന കുട്ടിക്ക് കുടിക്കാൻ വെള്ളം കൊടുത്തു. അതോടെ കുട്ടി അർധബോധാവസ്ഥയിലായി.

അർധബോധാവസ്ഥയിലുള്ള കുട്ടിയെ ഹസീന 22കാരനായ മുഹമ്മദ് അഫ്റോസ് എന്നയാൾക്കു കൈമാറി. ഇയാൾ കുട്ടിയെ റെയിൽവേ സ്റ്റേഷനു സമീപത്തുവച്ചു ബലാത്സംഗം ചെയ്തു. ഇതിനു ഹസീനയ്ക്കു പ്രതിഫലവും നൽകി. കുട്ടിയെ അവശനിലയിൽ കണ്ട ഒരു വഴിപോക്കൻ വിവരം അറിയിച്ചതിനെത്തുടർന്ന് പൊലീസെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. കുട്ടി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് ഇപ്പോൾ.

മുഹമ്മദ് അഫ്റോസ്, പപ്പു യാദവ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഹസീനയടക്കമുള്ളവർ ഒളിവിലാണ്. ഇവർക്കായി തെരച്ചിൽ തുടരുന്നു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :