ജല്ലിക്കട്ടുമായി ബന്ധപ്പെട്ട അതിക്രമങ്ങളില്‍ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കി കമൽഹാസൻ. അക്രമത്തെക്കുറിച്ച് പൊലീസ് മറുപടി പറയേണ്ടിവരുമെന്ന് പറഞ്ഞ കമല്‍ മുഖ്യമന്ത്രിയുടെ സാനിധ്യം സമരമുഖത്ത് വേണമായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു. കേരളത്തിൽ ആന എഴുന്നെള്ളിപ്പ് അനുവദിക്കാമെങ്കിൽ തമിഴ്‌നാട്ടിൽ എന്തുകൊണ്ട് ജല്ലിക്കട്ട് അനുവദിച്ചുകൂടാ എന്നും കമൽഹാസന്‍ ചോദിച്ചു.
ജല്ലിക്കാട്ടു വിഷയത്തിൽ സംസ്ഥാന സർകാറിനു ഇരട്ടതാപ്പാണെന്നാണ് കമൽഹാസന്റെ നിലപാട്. തമിഴ്നാട് സംസ്കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ടിനു വേണ്ടിയാണ് മറീനയിൽ പതിനായിരങ്ങൾ സമരം ചെയ്തത്. ഇവരെ ബലം പ്രയോഗിച്ചു നീക്കിയത് ശരിയായില്ല. ഇക്കാര്യത്തിൽ പോലീസിന് മറുപടി പറയേണ്ടി വരും.
കേരളത്തിൽ ആന എഴുനെല്ലിപ് വ്യാപകമായി നടക്കുന്നു. അവിടെ അത് അനുവധിക്കാമെങ്കിൽ ഇവിടെ ജെല്ലിക്കട്ടും അനുവദിക്കണം. ജാലിക്കട്ടിനിടെ മരിക്കുന്നതിനേക്കാൾ ആളുകൾ അപകടത്തിൽ മരിക്കുന്നെണ്ടെന്നും കമലഹാസൻ വ്യക്തമാക്കി.