ഒ. പനീര്‍സെല്‍വവും എടപ്പാടി പളനിസ്വാമിയും മുഖ്യമന്ത്രിപദത്തിന് അവകാശവാദവുമായി ഉറച്ചുനില്‍ക്കുന്ന പശ്ചാത്തലത്തില്‍ നിയസഭയില്‍ സമഗ്രവോട്ടിങ്ങിന് സാഹചര്യമൊരുങ്ങുന്നു. വിശ്വാസവോട്ടിനുള്ള ആദ്യാവസരം ആര്‍ക്കുനല്‍കിയാലും അത് നിയമക്കുരുക്കിലേക്കും വിമര്‍ശനങ്ങള്‍ക്കിടയാക്കും ഇടയാക്കുമെന്നതിനാലാണ് ഇത്. അതുകൊണ്ട് വളരെ കരുതലോടെയാണ് രാജ്ഭവന്റെ നീക്കങ്ങള്‍.
ആരെ ക്ഷണിച്ചാലും അത് വിമര്‍ശനത്തിന് വിധേയമാകും. അതുകൊണ്ടുതന്നെ ഭരണഘടനാവിദ്ധരുടെ ഉപദേശങ്ങളനുസരിച്ചാകും സി. വിദ്യാസാഗര്‍ റാവുവിന്റെ തീരുമാനം. 1998 ല്‍ ഉത്തര്‍പ്രദേശിലുണ്ടായ അനുഭവമാണ് ഗവര്‍ണര്‍ക്ക് മുന്നില്‍. കോണ്‍ഗ്രസ് വിട്ട് ലോക് ക്രാന്തി കോണ്‍ഗ്രസ് എന്ന പാര്‍ട്ടി രൂപീകരിച്ച ജഗദംബികാപാലിന്റെ പിന്തുണയിലായിരുന്നു കല്യാണ്‍ സിങ്ങിന്റെ ബിജെപി സര്‍ക്കാര്‍.പിന്തുണ പിന്‍വലിച്ച് ജഗംദംബികാല്‍ പാല്‍ സര്‍ക്കാരുണ്ടാക്കാന്‍ മുന്നോട്ടുവന്നു. ഗവര്‍ണര്‍ ജംദംബികാപാലിനെക്ഷണിച്ചു.
കല്യാണ്‍ സിങ് സുപ്രിംകോടതിയില്‍ പോയി. തുര്‍ന്ന് കോടതി നിസഭയിലെ സമഗ്ര വോട്ടിന് നിര്‍ദ്ദേശം നല‍്‍കി. വോട്ടെടുപ്പില്‍ ജഗദംബികാപാലിനൊപ്പം ഉണ്ടായിരുന്നവരും കല്യാണ്‍ സിങ്ങിന് വോട്ട് നല്‍കി അദ്ദേഹം ഭരണത്തില്‍ തുടര്‍ന്നുവെന്നത് ചരിത്രം. പനീര്‍സെല്‍വത്തെയോ പളനിസാമിയെയോ ആരെ ക്ഷണിച്ചാലും എതിരാളി സുപ്രിംകോടതിയെ സമീപിക്കാനുള്ള സാധ്യതയേറെയാണ്.