ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആർഎസ്എസ് കേന്ദ്രനേതൃത്വം. മൂന്നു ദിവസത്തെ ആർഎസ്എസ് അഖിലേന്ത്യ സമ്മേളനത്തിന് കോയമ്പത്തൂരിൽ തുടക്കമായി. ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ സാന്നിധ്യത്തിൽ ജനറൽ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി സമ്മേളനം ഉദ്ഘാടനം ചെയ്തു. പശ്ചിമ ബംഗാളിൽ ഹിന്ദുസമൂഹത്തിനെതിരെയുളള തൃണമൂൾ ആക്രമണങ്ങളാണ് അഖില ഭാരതീയ പ്രതിനിധിസഭയിൽ അവതരിപ്പിക്കുന്ന പ്രധാന പ്രമേയം.
ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനം നൽകുന്നതിന് ആർഎസ്്എസ് സമ്മർദം ചെലുത്തിയിട്ടില്ല. അത് രാഷ്ടീയ തീരുമാനമാണെന്ന് നേതൃത്വം വ്യക്തമാക്കി. കേരളത്തിലെ സിപിഎം അക്രമവും മൂന്ന് ദിവസത്തെ സമ്മേളനത്തിൽ ചർച്ചയാകും. കേരളത്തിൽ നിന്നുള്ള 55 പേരടക്കം 1400 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തെ സംഘടനാ റിപ്പോർട്ട് അവതരിപ്പിക്കും. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖർ വരും ദിവസങ്ങളിൽ പങ്കെടുക്കും. കനത്ത സുരക്ഷാവലയത്തിലാണ് കോയമ്പത്തൂർ എട്ടിമടയിലെ സമ്മേളനനഗരി.