കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ മുന്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയ്ക്കെതിരെ സുപ്രീംകോടതി അന്വേഷണത്തിന് ഉത്തരവിട്ടു. അഴിമതിക്കേസുകള്‍ അട്ടിമറിക്കാന്‍ രഞ്ജിത് സിന്‍ഹ ശ്രമിച്ചുവെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. സിബിഐ ഡയറക്ടറുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്നും, കേന്ദ്രവിജിലന്‍സ് കമ്മിഷണറുടെ സേവനം ഉപയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു.
സിബിഐ ഡയറക്ടര്‍ എന്ന പദവി രഞ്ജിത് സിന്‍ഹ ദുരുപയോഗം ചെയ്തുവെന്ന് സുപ്രീംകോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടു. കല്‍ക്കരിപ്പാടം അഴിമതിക്കേസുകളില്‍ രഞ്ജിത് സിന്‍ഹ നേരിട്ട് ഇടപെടല്‍ നടത്തിയെന്ന് സുപ്രീംകോടതി നിയോഗിച്ച ഉന്നതസമിതി കണ്ടെത്തിയിരുന്നു. ഉന്നതരായ പ്രതികളുമായി മുന്‍ സിബിഐ ഡയറക്ടര്‍ പലതവണ രഹസ്യകൂടിക്കാഴ്ച നടത്തി. തെളിവുണ്ടായിട്ടും കുറ്റപത്രം സമര്‍പ്പിക്കാന്‍ രഞ്ജിത് സിന്‍ഹ സമ്മതിച്ചില്ലെന്ന് അന്വേഷണഉദ്യോഗസ്ഥന്‍ തന്നെ കീഴ്ക്കോടതിയില്‍ വെളിപ്പെടുത്തുകയും ചെയ്തു. ഇതെല്ലാം കണക്കിലെടുത്ത് രഞ്ജിത് സിന്‍ഹയ്ക്കെതിരെ സമഗ്രഅന്വേഷണം നടത്താന്‍ ജസ്റ്റിസുമാരായ മദന്‍ ബി.ലോക്കൂര്‍ , കുര്യന്‍ ജോസഫ്, എ.കെ.സിക്രി എന്നിവര്‍ തീരുമാനിക്കുകയായിരുന്നു.
യുപിഎ ഭരണക്കാലത്ത് ജാര്‍ഖണ്ഡ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ കല്‍ക്കരിപ്പാടങ്ങള്‍ക്ക് ഖനനാനുമതി നല്‍കിയതിലാണ് വന്‍അഴിമതി ആരോപണമുയര്‍ന്നത്. കോണ്‍ഗ്രസ് നേതാവും വ്യവസായിയുമായ നവീന്‍ ജിന്‍ഡാല്‍ അടക്കം ഉന്നതര്‍ കേസില്‍ പ്രതികളായി.