E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി, ഗവര്‍ണര്‍ നിയമന ഉത്തരവിറക്കി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

എടപ്പാടി പളനിസാമി തമിഴ്നാട് മുഖ്യമന്ത്രി. പത്തുദിവസത്തെ അനിശ്ചിതത്വത്തിന് വിരാമമിട്ട് ഗവര്‍ണര്‍ പളനിസാമിയെ മുഖ്യമന്ത്രിയായി നിയമിച്ച് ഉത്തരവിറക്കി. പതിനഞ്ചുദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണം. സത്യപ്രതിജ്ഞ വൈകിട്ടുതന്നെ നടത്തും. നിയമസഭാകക്ഷിനേതാവായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ഗവര്‍ണറുമായി നടത്തിയ മൂന്നാമത്തെ കൂടിക്കാഴ്ചയിലാണ് എടപ്പാടി പളനിസാമിക്ക് നറുക്കുവീണത്. 

രാവിലെ പതിനൊന്നരയ്ക്ക് കൂവത്തൂരില്‍ നിന്ന് രാജ്ഭവനിലെത്തിയ പളനിസാമി 124 എംഎല്‍എമാരുടെ പിന്തുണയടങ്ങിയ കത്ത് ഗവര്‍ണക്ക് കൈമാറി. നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുത്തതുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. മുക്കാല്‍ മണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയ്ക്ക് തൊട്ടുപിന്നാലെ പളനിസാമിയെ മുഖ്യമന്ത്രിയായി നിയമിച്ച് ഗവര്‍ണര്‍ ഉത്തരവിറക്കി. രാജ്ഭവന്‍ വാര്‍ത്താക്കുറിപ്പ് പുറത്തുവന്നതോടെ കൂവത്തൂര്‍ റിസോര്‍ട്ടില്‍ എംഎല്‍എമാരുടെ ആഹ്ലാദപ്രകടനം. 

എടപ്പാടി പളനിസാമിയോട് 15 ദിവസത്തിനകം നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു. ഈ സമയപരിധി പനീര്‍സെല്‍വം എങ്ങനെ വിനിയോഗിക്കും എന്നതിനെ ആശ്രയിച്ചിരിക്കും പുതിയ സര്‍ക്കാരിന്റ ഭാവി. പുതിയ സര്‍ക്കാര്‍ ആറുമാസത്തിനപ്പുറം പോകില്ലെന്ന് പ്രതിപക്ഷനേതാവ് എംകെ സ്റ്റാലിന്‍ പ്രഖ്യാപിച്ചു. ഇടക്കാല നിയമസഭാതിരഞ്ഞെടുപ്പിനൊരുങ്ങാനും സ്റ്റാലിന്‍ അണികളോട് ആഹ്വാനം ചെയ്തു.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :