E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

ശശികല ക്യാമ്പിൽ കൊഴിഞ്ഞുപോക്ക് കൂടുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ഒ.പനീര്‍സെല്‍വത്തിന് ശക്തിപകര്‍ന്ന്, ശശികലയോട് ഏറ്റവും അടുപ്പംപുലര്‍ത്തിയിരുന്ന അണ്ണാ ഡിം.എം.കെ. വക്താവും മുന്‍മന്ത്രിയുമായ സി. പൊന്നയ്യനും വിദ്യാഭ്യാസമന്ത്രി കെ.പാണ്ഡ്യരാജനും മൂന്ന് എംപിമാരും കൂറുമാറി. പൊന്നയ്യന്റെ കൊഴിഞ്ഞുപോക്ക് ശശികലയ്ക്ക് വന്‍ തിരിച്ചടിയാണ്. പോയസ് ഗാര്‍ഡനിലെ വേദനനിലയം ജയലളിത സ്മാരകമാക്കാന്‍ പനീര്‍ശെല്‍വം നീക്കം ശക്തമാക്കി. നാടകം ഉടന്‍ അവസാനിക്കുമെന്നും 135 എം.എല്‍.എ മാര്‍ പനീര്‍സെല്‍വത്തെ പിന്തുണയ്ക്കുമെന്നും പാണ്ഡ്യരാജന്‍ അവകാശപ്പെട്ടു. 

പനീര്‍ശെല്‍വത്തിന് വന്‍തോതില്‍ ശക്തിപകരുന്നതായി പാര്‍ട്ടി വക്താവ് സി. പൊന്നയ്യന്റെ വരവ്. ജയലളിതയുടെ മരണത്തിന് മുമ്പുതന്നെ ശശികലയുമായി വളരെ അടുപ്പമുള്ളയാളായിരുന്നു അദ്ദേഹം. അമ്മയുടെ പിന്‍ഗാമിയാണ് ചിന്നമ്മ എന്ന പ്രചാരണം വരെ മു്പ് നയിച്ചയാളാണ്. പൊന്നയ്യന്‍റെ വിട്ടുപോക്ക് ശശികല ക്യാംപിന് വന്‍ തിരിച്ചടിയായി. കഴിഞ്ഞദിവസം ശശികലയോടൊപ്പം ഗവര്‍ണറെ കാണാന്‍ പോയ പത്തംഗംസംഘത്തിലെ പ്രധാനിയായ വിദ്യാഭ്യാസ മന്ത്രി കെ. പാണ്ഡ്യരാജന്‍ പനീര്‍സെല്‍വത്തിന് പിന്തുണയുമായെത്തിയതും തീരെ അപ്രതീക്ഷിതമായി. ജനങ്ങളുടെ തീരുമാനത്തിന് ഒപ്പംനില്‍ക്കുമെന്ന് ട്വിറ്ററില്‍ കുറിച്ചതിന് പിന്നാലെയാണ് അദ്ദേഹം ഗ്രീന്‍വെയ്സ് റോഡിലെ ഒ.പി.എസ്സിന്റെ വസതിയിലെത്തിയത്. പനീര്‍സെല്‍വം അവസരവാദിയും നുണയനുമാണെന്ന് രണ്ടുദിവസം മുമ്പ് പരസ്യമായി ആക്ഷേപിച്ചയാളാണ് പാണ്ഡ്യരാജന്‍. ഇരുട്ടിവെളുത്തപ്പോള്‍ പാണ്ഡ്യരാജന് പനീര്‍ശെല്‍വം ജനനായകനായി, ഇതിന് തൊട്ടുമുമ്പ്. കൃഷ്ണഗിരി എം.പി അശോക് കുമാറും നാമക്കല്‍ എം.പി. പി.ആര്‍ സുന്ദരവും ഒ.പി.എസ് ക്യാംപിലെത്തി 

മന്ത്രിമാരും എം.എല്‍.എമാര്‍ അടക്കം കൂടുതല്‍ പേര്‍ ഒപ്പമെത്തുമെന്നാണ് ഒപിഎസ് പ്രതീക്ഷിക്കുന്നത്. വോട്ടര്‍മാരുടെ അഭിപ്രായം മാനിക്കുമെന്നും. ശശികല ഇപ്പോള്‍ താമസിക്കുന്ന പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായ വേദനിലയം അമ്മസ്മാരകമാക്കാനും പനീര്‍സെല്‍വം നീക്കം ശക്തമാക്കി. അഭിപ്രായ രൂപീകരണത്തിനായി ഒപ്പുശേഖരണ യജ്ഞം തുടങ്ങി. ആദ്യ ഒപ്പ് ഒ.പി.എസ് തന്നെ ചാര്‍ത്തി. പോയസ് ഗാര്‍ഡനിലെ സുരക്ഷാ പൊലീസിനെ പൂര്‍ണമായും പിന്‍വലിക്കാനും നീക്കമുണ്ട്. എം.കെ സ്റ്റാലിന്റെ ആവശ്യപ്രകാരം നേരത്തെ ഭാഗികമായി പിന്‍വലിച്ചിരുന്നു.എ.ഐ.എ.ഡി.എം കെയുടെ ഐ.ടി വിഭാഗത്തിന്റെ സെങ്കൈ ജി. രാജമചന്ദ്രന്‍ കഴിഞ്ഞദിവസം തന്നെ ഒ.പിഎസ്സിനൊപ്പമെത്തിയുരന്നു. ശശികലയ്ക്കെതിരെ അണിചേരാന്‍ യുവാക്കളെ ആഹ്വാനം ചെയ്തുകൊണ്ട് നവമാധ്യമങ്ങളില്‍ വന്‍തോതില്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞു. അനുനിമിഷം മാറിമറിയുകയാണ് അണ്ണാ ഡി.എം.കെ രാഷ്ട്രീയം 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :