E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 10:25 AM IST

Facebook
Twitter
Google Plus
Youtube

More in India

അനധികൃത സ്വത്തുകേസ‍് നാൾവഴി

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അനധികൃത സ്വത്തുകേസില്‍ നിയമപോരാട്ടത്തിന് ശശികലയ്ക്കു മുന്നില്‍ ഇനി കാര്യമായ വഴികളില്ല. 21 വര്‍ഷം നീണ്ട നിയമയുദ്ധത്തിനൊടുവില്‍ പരാതിക്കാരന്‍ പ്രതികളെ അനുകൂലിക്കുന്നതും രാജ്യം കണ്ടു

1991 മുതല്‍ 96 വരെ മുഖ്യമന്ത്രിയായിരുന്ന ജയലളിത 66 കോടിരൂപയുടെ അനധികൃത സ്വത്തുസമ്പാദിച്ചുവെന്ന പരാതിയാണ് രണ്ടുപതിറ്റാണ്ടുനീണ്ട നിയമപോരാട്ടത്തിന്റെ അടിസ്ഥാനം. ജനതാപാര്‍ട്ടി അധ്യക്ഷനായിരുന്ന സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയില്‍ 1996 ല്‍ വിജിലന്‍സ് കേസെടുത്തു. ജയലളിതയും ശശികല, സുധാകരന്‍, ഇളവരശി എന്നിവരും പ്രതികള്‍. 1997 ല്‍ പ്രോസിക്യൂഷന്‍ അനുമതി നല്‍കിയ ഗവര്‍ണര്‍ ജസ്റ്റിസ് ഫാത്തിമാ ബീവിയുടെ നടപടി ഹൈക്കോടതി ശരിവച്ചതോടെ കേസ് കരുത്താര്‍ജിച്ചു. 2001 സെപ്തംബറില്‍ കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് ജയലളിത രാജിവച്ചു.

ഒ.പനീര്‍സെല്‍വം ആദ്യമായി മുഖ്യമന്ത്രിപദത്തില്‍. സാക്ഷികള്‍ കൂറുമാറിയതോടെ ജയലളിതും മുഖ്യമന്ത്രിപദം തിരിച്ചുപിടിച്ചു. എന്നാല്‍ തമിഴ്നാട്ടില്‍ സ്വതന്ത്രവിചാരണ നടക്കില്ലെന്നുകാട്ടി ഡിഎംകെ പ്രസിഡന്റ് കെ.അന്‍പഴകന്‍ നല്‍കിയ ഹര്‍ജി അനുവദിച്ച് സുപ്രീംകോടതി വിചാരണ ബെംഗളുരുവിലെ പ്രത്യേകകോടതിയിലേക്ക് മാറ്റി. പ്രോസിക്യൂഷന്‍ ചുമതല കര്‍ണാടക സര്‍ക്കാര്‍ ഏറ്റെടുത്തു. ബി.വി.ആചാര്യ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി എത്തിയതോടെ പഴുതില്ലാത്ത നിലയില്‍ തെളിവുകള്‍ നിരത്തി വിചാരണ മുന്നേറി. ഒടുവില്‍ പ്രത്യേക ജഡ്ജി ജോണ്‍ മൈക്കല്‍ ഡിക്കുയ്ന നാലുപ്രതികളേയും ശിക്ഷിച്ചു.

ജയലളിത വീണ്ടും മുഖ്യമന്ത്രിപദത്തില്‍ നിന്ന് പുറത്തായി. എന്നാല്‍ ഇരുപതുദിവസത്തിനുശേഷം കര്‍ണാടക ഹൈക്കോടതി ഈ വിധി റദ്ദാക്കിയതോടെ ജയലളിത അധികാരത്തില്‍ തിരിച്ചെത്തി. പിന്നില്‍ ശശികലയും. ഒടുവില്‍ വിചാരണകോടതിയാണ് ശരിയെന്ന് സുപ്രീംകോടതി വിധിയെഴുതിയതോടെ ജയില്‍ ജയലളിതയുടെ പിന്‍ഗാമിയാകാനായി ശശികലയുടെ യോഗം.

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :