മൈസൂരു∙ നഞ്ചൻഗുഡ് ഹുലഹള്ളിയിലെ പൂക്കച്ചവടക്കാരിയുടെ ജൻധൻ അക്കൗണ്ടിൽ 5.81 കോടി രൂപ. പാസ്ബുക്കിൽ രേഖപ്പെടുത്തിയതിലെ സാങ്കേതിക തകരാറാണെന്നു ഹുലഹള്ളി കോർപറേഷൻ ബാങ്ക് അധികൃതർ.
വായ്പയെക്കുറിച്ച് അന്വേഷിക്കാൻ ബാങ്കിലെത്തിയ പൂക്കച്ചവടക്കാരി നീല, പാസ് ബുക്ക് പുതുക്കിയപ്പോഴാണ് അക്കൗണ്ടിൽ വൻതുക നിക്ഷേപിച്ചതറിയുന്നത്. കള്ളപ്പണം നിക്ഷേപിച്ചതാണെന്നു സംശയമുണ്ടെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഇവർ ബാങ്ക് അധികൃതരെ വീണ്ടും സമീപിച്ചപ്പോഴേക്കും പാസ്ബുക്കിൽ തെറ്റായി രേഖപ്പെടുത്തിയതാണെന്നറിയിച്ചു പണം അക്കൗണ്ടില്‍ നിന്നു മാറ്റിയിരുന്നു.
നോട്ട് അസാധുവാക്കൽ പ്രഖ്യാപനത്തിനു ശേഷം കർണാടകയിലെ കർഷകരുടെയും മറ്റും ജൻധൻ അക്കൗണ്ടുകളില്‍ കോടിക്കണക്കിനു രൂപ നിക്ഷേപിച്ചതായി സിബിഐയും എൻഫോഴ്സ്മെന്റ് വകുപ്പും നടത്തിയ അന്വേഷണങ്ങളിൽ കണ്ടെത്തിയിരുന്നു.