കർഷക സമരത്തിൽ പങ്കെടുക്കാൻ ബംഗാളിലെത്തിയ സിപിഐ എംഎൽ റെഡ് സ്റ്റാർ ജനറൽ സെക്രട്ടറി കെഎൻ രാമചന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തതായി സംശയം. ഹൗറ റയിൽവേ സ്റ്റേഷനിൽ ഇന്നലെ വൈകിട്ടെത്തിയ രാമചന്ദ്രന്റെ തിരോധാനത്തിന് പിന്നിൽ ദൂരുഹതയുണ്ടെന്ന് പാർട്ടി ആരോപിച്ചു.
പർഗാനാസിലെ കർഷസമരത്തിനു നേരെ കടുത്ത പൊലീസ് നടപടിയുണ്ടായതിന് തൊട്ടുപിന്നാലെയാണ് രാമചന്ദ്രൻ ബംഗാളിലേക്ക് തിരിച്ചത്. ഹൗറ റയിൽവേ സറ്റേഷനിലിറങ്ങിയ രാമചന്ദ്രൻ നാട്ടിലുള്ള സഹപ്രവർത്തകരുമായി ബന്ധപ്പെട്ടിരുന്നു.എന്നാൽ അതിന് ശേഷം അദ്ദേഹത്തെ കുറിച്ച് വിവരമില്ലെന്ന് സിപിഐ എംഎൽ റെഡ് സ്റ്റാർ സസ്ഥാന സെക്രട്ടറി എംകെ ദാസൻ പറഞ്ഞു. സമരം നടക്കുന്ന പർഗാനസിലെ ഭാൻഗാിലേക്ക് പോകാൻ രാമചന്ദ്രൻ തീരുമാനിച്ചരുന്നു. ഈ സാഹചര്യത്തിൽ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയെലെടുക്കാനുള്ള സാഹചര്യം തള്ളിക്കളയാനാകില്ല. എന്നാൽ രാമചന്ദ്രനെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ബംഗാൾ പൊലീസ് നൽകുന്ന വിശദീകരണം.
പവർ ഗ്രിഡ് സ്ഥാപിക്കാൻ കർഷകരെ കുടിയിറക്കുന്നതിനെതിരെ വലിയ സമരമാണ് ഭാൻഗറിൽ നടക്കുന്നത്. ഇതിനിടെയുണ്ടായ പൊലീസ് വെടിവെയ്പ്പിൽ ഒരു വിദ്യാർഥിയും കർഷകനും കൊല്ലപ്പെട്ടിരുന്നു. അരലക്ഷത്തോളം പേർ അണി നിരന്ന പ്രകടനവും ഇവിടെ നടന്നു. എംഎൽഎ അടക്കമുള്ളവരെ സമരസ്ഥലത്തേക്ക് പ്രവേശിക്കാൻ നാട്ടുകാർ തയ്യാറായിട്ടില്ല. ഇവിടെ നിരോധനാജ്ഞയും നിലനിലക്കുകയാണ്. സമരം നടക്കുന്ന സ്ഥലത്തേക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെയാണ് രാമചന്ദ്രനെ കാണാതായത്.