ഉത്തര്‍പ്രദേശില്‍ സമാജ്്വാദിപാര്‍ട്ടിയുമായി കൈ കോര്‍ക്കാനുള്ള കോണ്‍ഗ്രസ് നീക്കം പരാജയപ്പെട്ടു. കോണ്‍ഗ്രസിന്‍റെ പിടിവാശിയാണ് സഖ്യനീക്കം പരാജയപ്പെടാന്‍ കാരണമെന്ന് സമാജ്്വാദിപാര്‍ട്ടി ആരോപിച്ചു. പ്രശ്നപരിഹാരത്തിനായുള്ള പ്രിയങ്കഗാന്ധിയുടെ ഇടപെടലും ഫലം കണ്ടില്ല. സമാജ് വാദി പാര്‍ട്ടിക്കകത്തെ പ്രശ്നങ്ങള്‍ പരിഹരിച്ചതോടെ അഖിലേഷ് യാദവിന്‍റെ ആത്മവിശ്വാസം വര്‍ധിച്ചതയാണ് വിലയിരുത്തല്‍. ഇതോടെ കോണ്‍ഗ്രസുമായുള്ള സഖ്യചര്‍ച്ചകളിലും കല്ലുകടി ആരംഭിച്ചു.
സിറ്റിങ് സീറ്റുകളില്‍സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച അഖിലേഷിന്‍റെ നീക്കം കോണ്‍ഗ്രസിന്‍റെ അതൃപ്തി പരസ്യമാക്കി. പ്രശ്നപരിഹാരത്തിനായി പ്രിയങ്കഗാന്ധി തന്‍റെ വിശ്വസ്തനെ ദൂതനായി ലക്നൗവിലേക്ക് അയച്ചു. എന്നാല്‍ ദുതനുമായി കൂടിക്കാഴ്ച നടത്താന്‍ അഖിലേഷ്്യാദവ് തയ്യാറായില്ല. അഖിലേഷിന്‍റെ അടുത്ത അനുയായി രാംഗോപാല്‍ യാദവുമായി പ്രിയങ്കഗാന്ധി ചര്‍ച്ച നടത്തി. നൂറ്റി ഇരുപത് സീറ്റുകള്‍ വേണമെന്ന കോണ്‍ഗ്രസിന്‍റെ ആവശ്യം സമാജ്്വാദിപാര്‍ട്ടി അപ്പാടെ തള്ളി.
നൂറ് സീറ്റുകള്‍ വരെ നല്‍കാന്‍ തയ്യാറാണെന്നാണ് അഖിലേഷിന്‍റെ വാഗ്ദാനം. സഖ്യം തകരാന്‍ കാരണം കോണ്‍ഗ്രസാണെന്നാണ് സമാജ്്വാദിപാര്‍ട്ടിയുടെ ആരോപണം. റായ്ബേലി, അമേഠി എന്നീ ലോക്സഭാമണ്ഡലങ്ങളിലെ നിയസഭാസീറ്റുകളും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ മുന്നൂറില്‍ താഴെ സീറ്റുകളില്‍ മത്സരിക്കാന്‍ സാധിക്കില്ലെന്നാണ് സമാജ്്വാദിപാര്‍ട്ടിയുടെ പ്രതികരണം. സഖ്യനീക്കം പരാജയപ്പെട്ടതോടെ ഒറ്റയ്ക്ക് തിരഞ്ഞെടുപ്പിനെ നേരിടാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം.