കളിപ്പാട്ടങ്ങളുടെ നാടാണ് ബെംഗളൂരുവിലെ ചന്നപട്ടണ. വൈറ്റ് ഹൗസിലെ സ്വീകരണമുറിയില്‍ വരെ ഇടം പിടിച്ചിട്ടുണ്ട് ചന്നപട്ടണക്കാര്‍ നിര്‍മിച്ച കളിപ്പാട്ടങ്ങള്‍. പ്രതിസന്ധിയിലായ ഒരു വ്യവസായത്തെ കരകയറ്റാന്‍ സര്‍ക്കാര്‍ എങ്ങനെ ഇടപെടണം എന്നതിനുള്ള ഉദാഹരണം കൂടിയാണ് ചന്നപ്പട്ടണയിലെ കളിപ്പാട്ടനിര്‍മാണം.
ബെംഗളൂരുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെയാണ് കന്നഡികള്‍ ഗൊംബേഗള ഊരു എന്ന് വിളിക്കുന്ന ചന്നപട്ടണ. കാളിപ്പാട്ടങ്ങളുടെ നാട്.പല നിറത്തിലും രൂപത്തിലുമുള്ള കളിപ്പാട്ടങ്ങള്‍ വില്‍ക്കുന്ന കടകളാണ് ചന്നപട്ടണയിലെങ്ങും. ഒരു നാടിന്റെ ഉപജീവന മാര്‍ഗമാണ് ഈ കളിപ്പാട്ടങ്ങള്‍.
പതിനെട്ടാം നൂറ്റാണ്ടില്‍ ടിപ്പുസുല്‍ത്താന്‍ പേര്‍ഷ്യയില്‍ നിന്ന് കരകൗശലവിദഗ്ദരെ എത്തിച്ചാണ് ചന്നപട്ടണക്കാരെ കളിപ്പാട്ടം നിര്‍മിക്കാന്‍ പഠിപ്പിച്ചത്. കാലം മുന്നേറിയപ്പോള്‍ ജാപ്പനീസ് സാങ്കേതിക വിദ്യ ചന്നപ്പട്ടണ കളിപ്പാട്ടങ്ങളില്‍ പരീക്ഷിച്ചു. ചൈനീസ് കളിപ്പാട്ടങ്ങളുടെ വരവോടെ പ്രതാപം നഷ്ടപ്പെട്ടു. എന്നാല്‍ കര്‍ണാടക സര്‍ക്കാര്‍ ഡച്ച് ഗവണ്‍മെന്റിന്റെ സഹായത്തോടെയാണ് വ്യവസായത്തെ പുനരുജ്ജീവിപ്പിച്ചത്. നെതല്‍ലന്‍റ്സ്, ഫ്രാന്‍സ്, മെക്സിക്കോ എന്നിവിടങ്ങളിലേക്ക് ഇപ്പോള്‍ ചന്നപട്ടണ കളിപ്പാട്ടങ്ങള്‍ കയറ്റി അയക്കുന്നു. കുടിവ്യവസായമെന്ന നിലയില്‍ കളിപ്പാട്ടങ്ങള്‍ നിര്‍മിക്കുന്ന നിരക്ഷരരായ ഗ്രാമവാസികളെ സഹായിക്കുന്ന പദ്ധതികള്‍ കൂടിവേണമെന്നതാണ് ഇപ്പോഴത്തെ ആവശ്യം.
ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് മിഷേല്‍ ഒബാമ ചന്നപ്പട്ടണ കളിപ്പാട്ടങ്ങള്‍ സ്വന്തമാക്കിയത്. സ്ത്രീകള്‍ ഉള്‍പ്പെട ആറായിരംപേരാണ് ചന്നപട്ടണിയില്‍ കളിപ്പാട്ട നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.