E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 09:51 AM IST

Facebook
Twitter
Google Plus
Youtube

More in India

വായ്പയുമായി ജപ്പാന്‍: അറബിക്കടലിനടിയിലൂടെ ആദ്യമായി ബുള്ളറ്റ് ട്രെയിനുകള്‍ ചീറിപ്പായും!

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

japan-bullet-train
Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

കടലിന്നടിയിലെ കാഴ്ചകള്‍ കണ്ട് പാഞ്ഞുപോകുന്ന ട്രെയിന്‍ ഇത്രയും നാള്‍ വിദേശയാത്രകളില്‍ മാത്രം സാധ്യമാകുന്ന ഭാഗ്യമായിരുന്നു ഇന്ത്യക്കാര്‍ക്ക്. ഇനിപക്ഷേ കാര്യങ്ങള്‍ മാറിമറിയുകയാണ്. ഇന്ത്യയിലെ ആദ്യത്തെ 'അണ്ടര്‍വാട്ടര്‍ ബുള്ളറ്റ് ട്രെയിന്‍' മുംബൈയിലെത്തുന്നു. ജപ്പാന്റെ സഹായത്തോടെ അറബിക്കടലിനടിയിലൂടെ ഇന്ത്യയുടെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് ചീറിപ്പായും. മുംബൈ-അഹമ്മദാബാദ് റയില്‍ കോറിഡോറിന്റെ ഭാഗമായിട്ടായിരിക്കും ഈ അണ്ടര്‍വാട്ടര്‍ ബുള്ളറ്റ് ട്രെയിന്‍ വരിക. പദ്ധതിയുടെ ആകെ നീളം 508 കിലോമീറ്ററാണ്. അതില്‍ താനെയ്ക്കും വിരാറിനും ഇടയിലുള്ള 21 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയുടെ ഭാഗമായാണ് ഏഴു കിലോമീറ്റര്‍ കടലിന്നടിയിലൂടെ ടണല്‍ നിര്‍മിക്കുക. എഴുപതു മീറ്റര്‍ ആഴത്തില്‍ കടലിനടിയിലെ മണ്ണിന്റെയും പാറയുടെയും സ്വഭാവം തിരിച്ചറിയാനുള്ള പഠനങ്ങള്‍ക്കായി ഡ്രില്ലിങ് തുടങ്ങി. 

പദ്ധതി യാഥാര്‍ഥ്യമായാല്‍ താനെയ്ക്കു സമീപത്തുനിന്ന് യാത്രക്കാര്‍ക്കു കടലിനടിയിലൂടെ മണിക്കൂറില്‍ 350 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ബുള്ളറ്റ് ട്രെയിന്‍ സഞ്ചരിക്കാന്‍ ഭാഗ്യമുണ്ടാകും. അടുത്ത വര്‍ഷം കടലിനടിയില്‍ നിര്‍മാണം ആരംഭിക്കുകയാണ് ലക്ഷ്യം. 2023-ല്‍ പദ്ധതി പൂര്‍ത്തിയാകുന്നതോടെ ഈ റൂട്ടിലെ യാത്രാസമയം ഏഴുമണിക്കൂറില്‍നിന്ന് വെറും രണ്ടു മണിക്കൂറായി ചുരുങ്ങും. ഭൂമി ഏറ്റെടുക്കല്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി മിക്കവാറും ഭാഗങ്ങളില്‍ ഭൂമിക്കു മുകളിലൂടെയും അടിയിലൂടെയുമാണ് ട്രാക്കുകള്‍ നിര്‍മിക്കുന്നത്. ഇതിന്റെ ഭാഗമായാണ് താനെ ക്രീക്ക് മുതല്‍ വിരാര്‍ വരെയുള്ള ഭാഗത്ത് ഭൂഗര്‍ഭ റൂട്ട് പരിഗണിക്കുന്നത്. 

shinkansen-modi

ഒരു ലക്ഷം കോടി രൂപയോളം പദ്ധതിച്ചെലവു വരുന്ന മുംബൈ-അഹമ്മദാബാദ് അതിവേഗ റെയില്‍ കോറിഡോര്‍ ജാപ്പനീസ് ധനസഹായത്തോടെയാണ് നിര്‍മിക്കുന്നത്. ജപ്പാന്‍ ഇന്റര്‍നാഷനല്‍ കോര്‍പറേഷന്‍ ഏജന്‍സി(ജെഐസിഎ)യാണ് 81 ശതമാനം പണം വായ്പയായി നല്‍കുന്നത്. 0.1 പലിശനിരക്കില്‍ 50 വര്‍ഷം കൊണ്ടാണ് ഇന്ത്യ വായ്പയടച്ചു തീര്‍ക്കേണ്ടത്. കഴിഞ്ഞ വര്‍ഷം ഒപ്പിട്ട കരാര്‍ പ്രകാരം സിഗ്‌നലിങ്ങും പവര്‍ സിസ്റ്റവും ഉള്‍പ്പെടെയുള്ള സാങ്കേതികത നല്‍കുക ജാപ്പനീസ് കമ്പനികളായിരിക്കും.

under-water-train

ടോക്കിയോ-ഒസാക്കാ റൂട്ടില്‍ പ്രവര്‍ത്തിക്കുന്ന ഷിന്‍കാസെന്‍ ബുള്ളറ്റ് ട്രെയിന്‍ തന്നെയാവും ഇന്ത്യയിലും സര്‍വീസ് നടത്തുക. പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാന്‍ സന്ദര്‍ശിച്ചപ്പോള്‍ അവിടുത്തെ പ്രധാനമന്ത്രി ഷിന്‍സോ ആബേയ്‌ക്കൊപ്പം ഷിന്‍കാസെന്‍ ബുള്ളറ്റ് ട്രെയിനില്‍ സഞ്ചരിച്ചിരുന്നു. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ചൈന നടത്തുന്ന ഇടപെടലുകള്‍ മറികടക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യന്‍ റെയില്‍വേ പദ്ധതിക്കു ധനസഹായം നല്‍കാന്‍ ജപ്പാന്‍ തീരുമാനിച്ചത്.   

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :