ഇന്ത്യൻ മഹാസമുദ്രത്തിലെ ഡീഗോഗാർഷ്യ ദ്വീപിൽ തടവിലായ മൽസ്യത്തൊഴിലാളികളെ മോചിപ്പിക്കാൻ 31 ലക്ഷം രൂപ കെട്ടിവെയ്ക്കണമെന്ന് ബ്രിട്ടീഷ് കോടതി. രണ്ടുദിവസത്തിനകം തുക നൽകിയില്ലെങ്കിൽ മൂന്നുവർഷം തടവ് ലഭിക്കും. 6000 പൗണ്ട് പിഴയും നൽകണം. 18 മലയാളികൾ ഉൾപ്പടെ 32 മൽസ്യത്തൊഴിലാളികളാണ് ഡീഗോഗാർഷ്യയിൽ അകപ്പെട്ടത്.
അൽ അമീൻ, മെർമെയ്ഡ് എന്നീ രണ്ടുബോട്ടുകളിൽ പോയവർ ഈ മാസം ഒന്നിന് ഇന്ത്യൻ തീരത്ത് നിന്ന് 140 നോട്ടിക്കൽ മൈൽ അകലെയാണ് ബ്രിട്ടീഷ് നാവികസേനയുടെ പിടിയിലായത്. വിഴിഞ്ഞം തീരത്തെ ഏഴുപേർ ഉൾപ്പടെ 18 മലയാളികൾ ഇതിൽ ഉൾപ്പെടുന്നു. ഭക്ഷണത്തിന് രണ്ടുലക്ഷം രൂപയും സമുദ്രാതിർത്തി ലംഘിച്ച ബോട്ടും ഉപകരണങ്ങളും വിട്ടുകിട്ടാൻ 29 ലക്ഷം രൂപയും ബ്രിട്ടീഷ് കോടതി പിഴയിട്ടു. ഇതോടെ വിഴിഞ്ഞം തീരത്തെ കുടുംബങ്ങൾ എന്തുചെയ്യണമെന്നറിയാത്ത അവസ്ഥയിലായി.
പലർക്കും എങ്ങോട്ട് പോകുന്നതെന്ന് അറിയില്ലായിരുന്നു. പീയൂസ്-ഷാലി ദമ്പതിമാരുടെ പതിനെട്ടും ഇരുപതും വയസ്സുള്ള മക്കളായ ബിനുവും സുരേഷും ഇങ്ങനെ പോയതാണ്
ജൂഡി ആർബർട്ട് എന്ന തമിഴ്നാട്ടുകാരനാണ് ഇവരെ കൊണ്ടുപയോത് ജൂഡിയുടെ മെർമെയ്ഡ് എന്ന ബോട്ടിന് പുറമെ കൊച്ചിയിൽ നിന്ന് വാടകയ്ക്കെടുത്ത ബോട്ടും ഉപകരണങ്ങളുമെല്ലാം ബ്രിട്ടീസ് നാവിക സേനയുടെ പിടിയിലാണ്. രണ്ടുദിവസത്തിനകം തുക നൽകിയില്ലെങ്കിൽ മൂന്നുവർഷം തടവും 6000 പൗണ്ട് അഥവാ നാലുലക്ഷത്തി എൺപതിനായിരും രൂപ പിഴയും ശിക്ഷ. കേന്ദ്രസർക്കാരിന്റെ ഇടപെടൽ വൈകുന്തോറും തീത്ത് ആശങ്കയുമേറുന്നു.