E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 11:08 PM IST

Facebook
Twitter
Google Plus
Youtube

More in India

പഞ്ചാബില്‍ അമരീന്ദര്‍ സിങ്് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

പഞ്ചാബില്‍ അമരീന്ദര്‍ സിങ്് സര്‍ക്കാര്‍ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. നവ്ജ്യോത് സിങ് സിദ്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നകാര്യം രാഹുല്‍ ഗാന്ധി തീരുമാനിക്കുമെന്ന് അമരീന്ദര്‍ സിങ് അറിയിച്ചു. ലോക്സഭയില്‍ കോണ്‍ഗ്രസിന് പ്രതിപക്ഷനേതൃപദവി നല്‍കാത്തതിന് പഞ്ചാബ് നിയമസഭയില്‍ തിരിച്ചടി നല്‍കുമെന്നും അമരീന്ദര്‍ പ്രഖ്യാപിച്ചു. ഗവര്‍ണറുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 

117 അംഗ പഞ്ചാബ് നിയമസഭയില്‍ കോണ്‍ഗ്രസ് 77 സീറ്റ് തൂത്തുവാരിയാണ് അധികാരത്തിലെത്തിയത്. 20 സീറ്റ് കിട്ടിയ ആംആദ്മി പാര്‍ട്ടിയാണ് പ്രതിപക്ഷത്തെ വലിയ കക്ഷി. അകാലിദളിന് 15 സീറ്റ് മാത്രമേയുള്ളു. ലോക്സഭയില്‍ 44 സീറ്റോടെ പ്രതിപക്ഷത്തെ വലിയ കക്ഷിയായിട്ടും കോണ്‍ഗ്രസിന് പ്രതിപക്ഷനേതാവ് സ്ഥാനം നല്‍കാന്‍ ബിജെപി സര്‍ക്കാര്‍ തയാറായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പഞ്ചാബില്‍ തിരിച്ചടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നത്. 

സഭയുടെ ആകെ അംഗസംഖ്യയുടെ പത്തുശതമാനമെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ പ്രതിപക്ഷനേതൃസ്ഥാനം അവകാശപ്പെടാന്‍ കഴിയൂ എന്നാണ് വ്യവസ്ഥ. പഞ്ചാബ് നിയമസഭയില്‍ ആംആദ്മി പാര്‍ട്ടിക്ക് ഇരുപത് സീറ്റ് ഉള്ളതിനാല്‍ പ്രതിപക്ഷനേതൃപദവി ആവശ്യപ്പെടാന്‍ അവകാശമുണ്ട്. അതുകൊണ്ടുതന്നെ അമരീന്ദര്‍ സിങ്ങിന്റെ നിലപാടിന്റെ പ്രായോഗികതയില്‍ സംശയമുയര്‍ന്നുകഴിഞ്ഞു. നവ്ജ്യോത് സിങ് സിദ്ദുവിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കാര്യങ്ങള്‍ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് അമരീന്ദര്‍ സിങ് അറിയിച്ചു. ലഹരിമരുന്ന് പ്രശ്നം നിയന്ത്രിക്കലും ഹര്യാനയുമായുള്ള നദീജലതര്‍ക്കവുമാണ് ആദ്യം പരിഗണിക്കാന്‍ ഉദ്ദേശിക്കുന്ന വിഷയങ്ങളെന്നും അദ്ദേഹം ച‍ണ്ഡിഗഡില്‍ പറഞ്ഞു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :