E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Tuesday March 09 2021 02:22 AM IST

Facebook
Twitter
Google Plus
Youtube

More in India

അഖിലേഷ് യാദവ് സമാജ്്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

അഖിലേഷ് യാദവ് സമാജ്‍വാദി പാര്‍ട്ടി പിടിച്ചെടുത്തു. ലഖ്നൗവില്‍ ചേര്‍ന്ന എസ്പി അടിയന്തര ദേശീയ കണ്‍വെന്‍ഷന്‍ അഖിലേഷിനെ ദേശീയ അധ്യക്ഷനായി പ്രഖ്യാപിച്ചു. മുലായം സിങ് യാദവ് വഹിക്കുന്ന പദവിയിലാണ് അഖിലേഷിനെ നിയോഗിച്ചത്. അഖിലേഷിന്റെ മുഖ്യ എതിരാളിയായ ശിവ്‌പാല്‍ യാദവിനെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്ന് നീക്കിയതിനൊപ്പം അമര്‍ സിങ്ങിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായും ദേശീയ കണ്‍വെന്‍ഷനില്‍ ദേശീയ ജനറല്‍ സെക്രട്ടറി രാംഗോപാല്‍ യാദവ് പ്രഖ്യാപിച്ചു. 

പ്രഖ്യാപനം നാടകീയമായിരുന്നെങ്കിലും സമാജ്‌വാദിപാര്‍ട്ടിയില്‍ മാസങ്ങളായി തുടരുന്ന അധികാരത്തര്‍ക്കത്തിന്റെ സ്വാഭാവിക പരിണാമമായിരുന്നു അഖിലേഷിന്റെ സ്ഥാനാരോഹണം. പാര്‍ട്ടി സ്ഥാപകനും സ്വന്തം പിതാവുമായ മുലായം സിങ് യാദവിനെ അട്ടിമറിച്ചാണ് അഖിലേഷ് പാര്‍ട്ടി പിടിച്ചെടുത്തത്. മുഖ്യ എതിരാളിയും മുലായത്തിന്റെ അനുജനുമായ ശിവ്‌പാല്‍ യാദവിനെ സംസ്ഥാന അധ്യക്ഷപദവിയില്‍ നിന്ന് പുറത്താക്കും. ഒപ്പം പാര്‍ട്ടിയിലെ പ്രശ്നങ്ങള്‍ക്ക് കാരണക്കാരനെന്ന് കരുതുന്ന അമര്‍സിങ്ങിന്റെ അംഗത്വവും റദ്ദാക്കി. 

രാംഗോപാല്‍ യാദവ് വിളിച്ചുചേര്‍ത്ത അടിയന്തര ദേശീയ കണ്‍വെന്‍ഷന്‍ പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമാണെന്നും പ്രവര്‍ത്തകര്‍ പങ്കെടുക്കരുതെന്നും മുലായം സിങ് യാദവ് രേഖാമൂലം അറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതവഗണിച്ചാണ് മുഖ്യമന്ത്രി അഖിലേഷ് യാദവടക്കം നേതൃനിരയിലെ ഭൂരിപക്ഷവും നൂറുകണക്കിനെ പ്രവര്‍ത്തകരും യോഗത്തിനെത്തിയത്. തീരുമാനത്തോട് മുലായവും ശിവപാലും പ്രതികരിച്ചിട്ടില്ല. 

നിയമസഭാ തിരഞ്ഞെടുപ്പ് തൊട്ടരികില്‍ നില്‍ക്കേയാണ് സമാജ്‌വാദി പാര്‍ട്ടിയുടെ ഘടന തന്നെ ഇളക്കിമറിച്ച നേതൃമാറ്റം. ഇത് ജനങ്ങള്‍ എങ്ങനെ സ്വീകരിക്കും എന്നതിനെ ആശ്രയിച്ചാകും പാര്‍ട്ടിയുടെ ഭാവി.  

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :